ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-34-
17. കുന്തിയും പാണ്ഡവന്മാരും.
——:*:——
അംബുജ വൈരികുലത്തിലുള-
വാകിയ പാണ്ഡവരഞ്ചും
അമ്മയുമായൊരു നാളിലര-
ക്കില്ലവും വെന്തു നടന്നു.
അന്നുവിലദ്വാരം പുക്കു കുന്തി-
പുത്രരുമായ് നടകൊണ്ടു.
മാതൃപ്പുഴയ്ക്കലും ചെന്നു കുന്തി
തീരം കടപ്പതിന്നായി.
തോണിപ്പുഴയുടയോനെ ക്കണ്ടു-
വേദനയോടെ പറഞ്ഞു.
തോണിപ്പുഴയുടയോനേ എന്നെ-
യക്കരക്കങ്ങിറക്കേണം.
തോണി കടത്തേണമെങ്കിൽ തോണി-
ക്കൂലിയെടുപ്പിന്റെ വൈകാതെ.
തോണിക്കൂലിയ്ക്കൊരുപായം കഴി-
വില്ലാപുഴയുടയോനേ!
കൂലിക്കുപായമില്ലെങ്കിൽ നിന്റെ
ബാലരിലൊന്നു തന്നാലും!
അഞ്ചിതം നെഞ്ചിൽക്കരുതി കുന്തി
ചഞ്ചലം പൂണ്ടങ്ങുഴന്നു.