ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| 'ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും' എന്നൊരു പാഠഭേദവുമുണ്ട്. | |
| 109. | പ്ര. പാ. ഭേ: 'ഭാരതഖണ്ഡത്തിന്റെ വലിപ്പവും' |
| 110. | 'അതിൽവന്നു' എന്ന് ആദ്യമെഴുതിയിരുന്നത്. 'ഇതിൽ വന്നു' എന്നു തിരുത്തിയി രിക്കുന്നു 'അതിൽ വന്നു' എന്നു പ്ര. പാ. ഭേ. |
| 111. | 'ഇനിയുള്ള.... മെലിൽ വരാ എന്നും' -ഈ വരികൾ പ്രസിദ്ധീകൃതപാഠങ്ങളിൽ സ്ഥാനം മാറിക്കാണുന്നു. ചില പാഠങ്ങളിൽ ഈ സ്ഥാനത്തുകാണുന്ന വരികൾ: 'ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ |
| 112 | പ്ര. പാ. ഭേ: |
| 1) | പോയ് വഴി പോയികാലം കളയാതെ |
| 2) | എന്തിനുവൃഥാകാലം കളയുന്നു |
| 113. | പ്ര. പാ. ഭേ: വൈകുണ്ഠത്തിനു പൊയ്ക്കൊൾവിനെല്ലാരും |
| 114. | പ്ര. പാ. ഭേ: 'കൂടിയല്ലാപിറക്കുന്ന നേരത്തും' |
| 115. | പ്ര. പാ. ഭേ: 'അർത്ഥത്തിന്നുകൊതിക്കുന്നതെന്തു നാം' |
| 116. | ഭവനങ്ങളും ...... ഭൂതന്നെ' പ്ര. പാ. ഭേ: 'ഭുവനത്തിലെ ഭൂതികളൊക്കെയും |
| 117. | പ്ര. പാ. ഭേ: 'വിശ്വനാഥൻ പിതാവു നമുക്കെല്ലാം' |
| 118. | പ്ര. പാ. ഭേ: 'ഭക്ഷിച്ചീടുക തന്നെ പണിയുള്ളു'. |
| 119. | സക്തികൂടാതെ ... കഴിവൊളമിവ്വണ്ണം പ്ര. പാ. ഭേ: |
| 120. | ‘മൊഹംതീർന്നു...... നടക്കണം' - ഈ വരികൾ ചില പാഠങ്ങളിലില്ല. പി. സോമ ന്റെ വ്യാഖ്യാനത്തിൽ ആറുവരികൾക്കുശേഷം 'മോഹം തീർന്നു മനസ്സുലയി ക്കുമ്പോൾ സോഹമെന്നിട കൂടുന്നു ജീവനും' |
| 121. | ഈ ഈരടിയിൽ ഹരിഷാശ്രു, വരിഷാദികൾ എന്നു സ്വരയോഗം ചെയ്തു ചൊല്ലുന്നതാണ് വൃത്തഭദ്രം. പ്ര. പാ. ഭേ: |
| 1) | ഹരിഷാശ്രുപരിപ്ലുതനായിട്ടു പരുഷാദികളൊക്കെ സഹിച്ചുടൻ |
| 2) | ഹർഷാശ്രുവിൽ പരിപ്ലുതനായിട്ടു പരുഷാദികളൊക്കെ സഹിച്ചുടൻ |
126