താൾ:13E3287.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
91. 'ജന്മസാഫല്യം....തൊട്ടുതിന്നുന്നുപാപം ശിവശിവ'

തീക്ഷണമായ സമൂഹവിമർശനം ഉൾക്കൊള്ളുന്ന ഈ വരികൾ പ്രസിദ്ധീകൃ
തപാഠങ്ങളിൽ കാണുന്നില്ല.

92. പ്ര. പാ. ഭേ: 'വന്ദിതന്മാരെ'
93. പ്ര. പാ. ഭേ: 'നിന്ദിച്ചത്രേ'
94. വെദവിത്തുകൾ..... അത്ഭുതം’ ഈ ഈരടി പ്രസിദ്ധീകൃതപാഠങ്ങളിൽ കാണു
ന്നില്ല. ഈ സ്ഥാനത്തു കാണുന്ന

'കാൺക, നമ്മുടെ സംസാരംകൊണ്ടത്രെ
വിശ്വമീവണ്ണം നിൽപൂവെന്നും ചിലർ'
എന്ന ഈരടി കൈയെഴുത്തുപ്രതിയിൽ കാണുന്നില്ല. ഇതിന്റെ തുടർച്ചയായി
പ്രസിദ്ധീകൃതപാഠങ്ങളിലുള്ള
'ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചുകുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ'
‘അർത്ഥാശക്കു വിരുത്തുവിളിപ്പിപ്പാൻ
അഗ്നിഹോത്രാദിചെയ്യുന്നിതു ചിലർ'
എന്നീ ഈരടികൾ ഈഷൽഭേദത്തോടെ മറ്റൊരു സ്ഥാനത്തു കാണുന്നുണ്ട്.

95. പ്ര. പാ. ഭേ: 'തൃപ്തിയാകാ'
96. 'പത്ത്' എന്നത് കൈയെഴുത്തുപ്രതിയിൽ അക്കത്തിലാണ്.
97. "ആയിരം' എന്നത് അക്കത്തിൽ.
98 പ്ര. പാ. ഭേ: 'ഒത്തിടാ'
99. ‘അർത്ഥാശെക്കു..... ഇശ്ശിദൂർവ്വയെന്നും ചിലർ'
ഈ വരികൾ പൂർവ്വാപരക്രമവ്യത്യാസത്തോടെ പ്രസിദ്ധീകൃപാഠങ്ങളിൽ മറ്റൊരു
സ്ഥാനത്തു കാണുന്നുണ്ട് (കുറിപ്പ് 94 നോക്കുക)
100. 'ചിന്തിച്ചു' എന്നു രണ്ടുതവണ എഴുതുന്നതിനു പകരം ഒരുതവണയെഴുതിയ
ശേഷം ആവർത്തനം സൂചിപ്പിക്കുന്ന ചിഹ്നം നൽകിയിരിക്കുന്നു.
101. 'ഇശ്ശി ദൂർവ്വ'- നിസ്സാരം എന്ന അർത്ഥത്തിലുള്ള നമ്പൂതിരിഭാഷാശൈലി

പ്ര. പാ. ഭേ: 1) എനിക്കൊവ്വാ
2)എനിക്കൊക്കാ

102. പ്ര. പാ. ഭേ: വിദ്വാന്മാരായ് നടിക്കുന്നിതു ചിലർ
103. പ്ര. പാ. ഭേ: 'വാസമറിയാതെ'
104. പ്ര. പാ. ഭേ: 'കുറയുന്നിതായുസ്സും'
105. പ്ര. പാ. ഭേ: 'സദ്യയൊന്നും'
106. പ്ര. പാ. ഭേ:
(1) കാണമെന്നുമെടുപ്പിക്കരുതെന്നും'
(2) കാണമന്യന്നെടുപ്പിക്കരുതെന്നും
(3) കാണമന്നന്നെടുപ്പിക്കരുതെന്നും
107. 'മച്ചകമാക്കി..... പ്രത്യക്ഷമാക്കീടാതെ കഴിക്കണം'

ഈ പത്രണ്ടുവരികൾ പ്രസിദ്ധീകൃതപാഠങ്ങളിലില്ല. മനുഷ്യവിചാരവും വിധിയും
തമ്മിലുള്ള വൈരുദ്ധ്യം വിശദമാക്കാൻ സഹായിക്കുന്ന ഈ വരികളിലെ
നമ്പൂതിരി ഭാഷാഭേദവും ശ്രദ്ധേയം

108. പ്ര. പാ. ഭേ: 'എന്തിനിത്ര പറഞ്ഞു വിശേഷിച്ചും'

ഈ വരിക്കുശേഷം,
'കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലജാതികഴിഞ്ഞതും'
എന്നു രണ്ടുവരികൾ കൂടി പ്രസിദ്ധീകൃതപാഠങ്ങളിലുണ്ട്. അതിൽ

125

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/127&oldid=201804" എന്ന താളിൽനിന്ന് ശേഖരിച്ചത്