താൾ:13E3287.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
122. പ്ര. പാ. ഭേ: 'നൃത്തം കുതിക്കണം'
123. പ്ര. പാ. ഭേ: 'ബ്രഹ്മത്തെക്കണ്ടിട്ടു'
124. പ്ര. പാ. ഭേ:
1) കുതിച്ചീടുന്നു ജീവനുമപ്പൊഴേ
2) കൊതിച്ചീടുന്നു ജീവനുമപ്പൊഴേ
125. പ്ര. പാ. ഭേ: 'സക്തിവേറിട്ടു'
126. പ്ര. പാ. ഭേ: 'സഞ്ചരിച്ചീടുമ്പോൾ'
127. പ്ര. പാ. ഭേ: 'തിരുനാമത്തിൻ മാഹാത്മ്യം കേട്ടാലും'
128. പ്ര. പാ. ഭേ: 'നാവു കൂടാതെ ജാതന്മാരാകിയ'
129. പ്ര. പാ. ഭേ:
1) മൂകന്മാരെയൊഴിച്ചുള്ള മാനുഷർ
2) മൂകരെയങ്ങൊഴിഞ്ഞുള്ള മാനുഷർ
130. പ്ര. പാ. ഭേ:

മറ്റൊന്നായി പരിഹസിച്ചെങ്കിലും

131. പ്ര. പാ. ഭേ: 'മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
132. പ്ര. പാ. ഭേ: 'വന്നുപോയ്'
133. 'ബാദരായണി..... ഗീതയിൽ പറഞ്ഞീടിനാൻ ഇങ്ങനെ'

പ്ര. പാ. ഭേ:

1) ബാദരായണൻതാനും വിശേഷിച്ചും

ശ്രീധരാചാര്യനും പറഞ്ഞീടുന്നു
ശ്രീധരൻ താനരുൾ ചെയ്തിരിക്കുന്ന
ഗീതയിൽ പറഞ്ഞീടുന്നതിങ്ങനെ

2) ശ്രീധരാചാര്യന്താനും പറഞ്ഞിതു

ബാദരായണന്താനുമരുൾചെയ്തു
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു',

134. പ്ര. പാ. ഭേ: 'ആമോദംപൂണ്ടു ചൊല്ലുവിൻ നാമങ്ങൾ'
135. പ്ര. പാ. ഭേ:
1) ആമോദത്തോടെ ചെല്ലുവിൻ ബ്രഹ്മത്തിൽ
2) ആമോദത്തോടെ ബ്രഹ്മത്തിൽ ചേരുവാൻ
3) ആനന്ദം പൂണ്ടു ബ്രഹ്മത്തിൽ ചേരുവിൻ
136. "ഇതിന്മീതെ..... ചൊല്ലിനെനിങ്ങനെ'

പ്ര. പാ. ഭേ:

1) ഇതിന്മീതെ പറയാവതൊന്നില്ലാ

മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമമാഹാത്മ്യം പറഞ്ഞിതു
തിരുവുള്ളമാകെന്റെ ഭഗവാനെ

2) മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തിൻ മാഹാത്മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനേ.

ഓണപ്പാട്ട്

1. 'പാൽമൊഴിമാതും.....ഗുരിക്കന്മാരും'

ഒന്നാം പാട്ടിലെ രണ്ടു വരികൾക്കുപകരം ശ്ശഥതാളമായ ഒരു വരിയേ രണ്ടാം
പാട്ടിലുള്ളൂ.

127

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/129&oldid=201807" എന്ന താളിൽനിന്ന് ശേഖരിച്ചത്