താൾ:ശരണോപഹാരം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മധുരയാം നിജകുലപുരി പുക്കു
മധുരവാണി തൻ ദയിതയ്ക്കായ്
അതുലനങ്ങയെപ്പരിപോഷിപ്പിക്കാൻ
ക്ഷിതിധവൻ നൽകി- ഭഗവാനേ!        35        (ശരണമയ്യപ്പാ)

മണിവർണ്ണൻ മായാമനുജനായ് വൃന്ദാ-
വനതലത്തിൽപ്പണ്ടരുളീലേ?
അനഘനങ്ങുമാ നിലയിൽ ക്രീഡിച്ചു
മണികണ്ഠാഖ്യാനായ്- ഭഗവാനേ!        36        (ശരണമയ്യപ്പാ)

സകലശസ്ത്രാസ്ത്രകുശലനായ് ശുഭം
നഗരവാസികൾക്കുളവാക്കി
അകലുഷനങ്ങു വിലസി മേല്ക്കുമേൽ-
പ്പുകൾ വിളയിച്ചു - ഭഗവാനേ!        37        (ശരണമയ്യപ്പാ)

"കൊതിയെന്തുണ്ണി? ഞാൻ യുവരാജാവാക്കാം
മതിമാൻ നിന്നെ"യെന്നവനീശൻ
കഥനം ചെയ്യവേ കുതിരശ്ശേവുകം
മതെയന്നങ്ങോതി- ഭഗവാനേ!        38        (ശരണമയ്യപ്പാ)

വെറുമൊരു ഭടനവിടുന്നെങ്കിലു-
മരചനുംകൂടിബ്‌ഭയമേകി
ധരണിയിൽദ്ധർമ്മതരു തഴയ്പിച്ചു
ദുരിതമാരകൻ - ഭഗവാനേ!        39        (ശരണമയ്യപ്പാ)

ഉലകിലെങ്ങനെയവിടേയ്ക്കറിയോ
നലമെഴും പുകഴതുപോലേ
തലമകൾക്കൊണ്ടു കരളിലീർഷ്യയും
ഖലനാം മന്ത്രിക്കു- ഭഗവാനേ!        40        (ശരണമയ്യപ്പാ)

"സ്ഥവിരനീനൃപൻ മൃതനാം വേളയി-
ലവനിയെന്റേതായ്ച്ചമയായ്വാൻ
എവിടെയോനിന്നു ശനിയനെപ്പോലെ-
യിവനണഞ്ഞല്ലോ ഭഗവാനേ!        41        (ശരണമയ്യപ്പാ)

എളിയവർക്കൊരു തണലും താങ്ങുമായ്
ഞെളിയുന്നോരുടെ തലതാഴ്ത്തി,
ഇളയരചന്റെ നിലയിച്ചെക്കൻ
വിളയുമാറായി- ഭഗവാനേ!        42        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/9&oldid=174413" എന്ന താളിൽനിന്ന് ശേഖരിച്ചത്