താൾ:ശതമുഖരാമായണം.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16

ശതമുഖരാമായണം

കാണികൾകേട്ടു മോഹിച്ച പതിക്കയും
ശതവദനനികടഭുവി രുധിരമയവൃഷ്ടിയും
ശർക്കരാവൃഷ്ടിയുമൽക്കാനിപാതവും
ദുരുപശമതുമുലതമസമരസമയേ തഥാ
ദുർന്നിമിത്തങ്ങൾ കാണായി പലതരം.
മിഥിലനൃപദുഹിതൃശരശകലിതശരീരനായ്
മൃത്യുപുരോന്മുഖനായ ശതാനനൻ
നിശിതതരവിശിഖശതമാശുവിട്ടീടിനാൻ
നീലോല്പലാക്ഷിതൻ നെറ്റിത്തടാന്തരെ.
 പവനസമജവമൊടുടനതുലവിശിഖംവന്നു
ഫാലദേശേകൊണ്ടു രക്തഭിഷിക്തയയ്
ദശവദനരിപുമഹിഷി മുഹുരസഹരോഷേണ
ചേതസി ചിന്തിച്ചുറപ്പിച്ചിതാദരാൽ.
"അയുതശതനവമിഹിരസമരുചികലർന്നെഴു-
മാനന്ദവിഗ്രഹമത്ഭുവിക്രമം
തരണികുലഭവമഭവമഭയദമനാമയം
താപത്രയാപഹം സച്ചിൽസ്വരൂപിണം
ദശവദനകുലവിപിനദഹനമഖിലേശ്വരം
ദേവദേവം വിഭും കുംഭകർണ്ണാന്തകം -
സലിലനിധിതരണകരചതുരമസുരാന്തകം
സായകകോദണ്ഡദോർദണ്ഡമണ്ഡിതം
ഖരശമനകരമമലമതുലബലമവ്യയം
കാരണപൂരുഷം കാമദാനപ്രിയം
മൃതിസമയഭയഹരണനിപുണചരണാംബുജം
മൃത്യുമൃത്യും പരം മർത്ത്യരൂപം ഭജെ."
തപനകുലശുചികരസുചരിതമതികോമളം
താരകബ്രഹ്മസംജ്ഞം രാമനാമകം
നിജഹൃദയകമലഭുവി നിരുപമമുറപ്പിച്ചു
നിർമ്മലം പഞ്ചവാരം ജപിച്ചീടിനാൾ.
ഒരുപുരുഷനിതു സപദി കനിവൊടു ജപിക്കിലു-
മുണ്ടാമവന്നഭീഷ്ടപ്രാപ്തി നിർണ്ണയം.
ഹരനമലനമൃതമയനംബികാവല്ലഭ-
നൻപോടു താരകബ്രഹ്മം ജപിക്കയാൽ
അസുരസുരഭയദമലമമൃതമഥനോത്ഭവം

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/16&oldid=174374" എന്ന താളിൽനിന്ന് ശേഖരിച്ചത്