താൾ:മണിമഞ്ജുഷ.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
VI


അങ്ങു ഞാൻ ശിക്ഷപ്പെടാനേതുകോലെടുത്താലു-
മങ്ങേക്കൈ പീയൂഷാർദ്രമെന്നു ഞാൻ ധരിച്ചാവൂ!
ദുഃഖപ്പൊയ്മുഖം കെട്ടി ക്രീഡിക്കും സുഖത്തെയെ-
ന്നുൾക്കണ്ണാലതിൻ സാക്ഷാദ്രൂപത്തിൽ ദർശിച്ചാവൂ!


മൃണാളിനി

ത്തിന്നു മേലായ് മണി; പാരമാരാവിങ്കലും
സുപ്തിയിൽ സുഖം നേടും കാലമായ് സുകൃതികൾ.
അടച്ചുപൂട്ടിപ്പോയീ കതകപ്പണക്കാരർ;
കടക്ക മുന്നോട്ടു നാമിരുട്ടിൽത്തപ്പിത്തപ്പി
അല്പം നിന്നല്പം തിന്മാൻ വെൺചിതലുഴിഞ്ഞിട്ട
കുപ്പമൺചെറ്റപ്പുരയൊന്നതാ! പുരോഭൂവിൽ!
അകമേയല്ലിൻപറ്റം വിഴുങ്ങാൻ ചൂഴ്ന്നങ്ങൊരു
തകരക്കൈച്ചിമ്മിണി പുകഞ്ഞു കത്തീടുന്നു.
ഹാ! പരം തത്രത്യയാമലക്ഷ്മീദേവിക്കതു
ധൂപദീപാരാധനമൊന്നിച്ചു നടത്തുന്നു.
ഇല്ല തീ,യതല്ലാതെ മറ്റെങ്ങും; അടുപ്പത്തു
കല്ലരീ കൈവന്നല്ലീ കായനീരനത്തേണ്ടു?

II


തുറന്നു കിടക്കുമന്നടയിൽ നില്പുണ്ടൊരു
വറുതിപ്പിശാചിക!-അല്ലല്ല, വനിതയാൾ.
ബാധയോ? ശാന്തം പാപം! ദീനയാമത്തന്വിക്കു
ജാതകവേളയെന്യേ മറ്റൊന്നും പിഴച്ചീല.
വ്ധി-സർവ്വവും കീഴ്മേൽ മറിപ്പൊ-ന്നവൾക്കയ്യോ
പതിനെട്ടിങ്കൽപ്രായമെൺപത്തൊന്നാക്കിത്തീർത്തു.
ചാളതൻ ചങ്ങാതിയല്ലമ്മങ്ക ജനനത്തിൽ-
കാലനീരൊഴുക്കുത്തിലങ്ങുചെന്നടിഞ്ഞവൾ.
മാലുകൊണ്ടുഴന്നുഴന്നോമനപ്പൂമെയ് വെറും
തോലുമെല്ലുമായ് മാത്രം ശേഷിച്ചോരത്തയ്യലാൾ
ഒരിക്കൽ തണ്ടാരിൽമാതടിമപ്പണിചെയ്തോ-
ളരക്കൈ രതിയുമായഴകിൽപ്പൊരുതിനോൾ!
കെട്ടുമിൻനുറുക്കൊന്നു കഴുത്തിൽപ്പൂണ്മോളവൾ!
കെട്ടിടാറാമമ്മുറിച്ചിമ്മിണിത്തിരിപോലെ.
ജന്മത്തെപ്പാഴാക്കിനോൾ വേളിയാൽ-മാവെന്നോർത്തു
മുൾമുരുക്കിനെച്ചുറ്റി മുല്ലപോയ് മോഹത്തിനാൽ.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/16&oldid=174060" എന്ന താളിൽനിന്ന് ശേഖരിച്ചത്