താൾ:മംഗളമഞ്ജരി.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്തോദത്തെശ്ശമിപ്പിപ്പതിനനവരതം
  സജ്ജനാമിജ്ജനേശൻ
തത്തോകംപോലെ പാലിപ്പളവഴകുമല-
  ങ്കാരവും പാരമേന്തി
ഹൃത്തോഷത്തോറ്റുമേളിപ്പതിനിടവരുമി-
  ക്കൈരളിത്തയ്യലാളിൻ
നൃത്തോദ്യൽകങ്കണാളീകലിതകളകളം
  കാട്ടിലും കേട്ടിടുന്നു.       ൬൬

വണ്ടാർപൂവേനിമാർക്കും വലിയനിലയിലായ്
  വാണിയിൽ ഭക്തിസമ്പ-
ത്തുണ്ടാകുംമാറുവിദ്യാനിലയനിരയുദി-
  പ്പിച്ചുതൻനാട്ടിലെങ്ങും
പണ്ടാരുംതന്നെനേടാത്തൊരുസുകൃതമൊടൊ-
  ത്തമ്പുമിത്തമ്പുരാൻതാൻ
കൊണ്ടാടത്തക്കകീർത്തിച്ഛട വിബുധസരി-
  ദ്വീചിസദ്ധ്രീചിതന്നെ       ൬൭

ക്ഷോനിക്കുത്തംസമാമിശ്ശുഭചരിതനിളാ-
  ജാനി ശുശ്രൂഷയിങ്കൽ-
ക്കാണിക്കും ഭക്തിമൂലം കലിതകുതുകയായ്-
  ത്തന്നിശാന്താന്തികത്തിൽ
പ്രീണിക്കും മാനസത്തോടനുദിനമഭിശോ-
  ഭിപ്പു നിശ്ശേഷഭാഷാ-
ശ്രേണിക്കും റാണി, രത്നാഭരണഗണരണൽ-
  പാണി, ഗീർവ്വാണവാണി       ൬൮

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/25&oldid=174032" എന്ന താളിൽനിന്ന് ശേഖരിച്ചത്