താൾ:മംഗളമഞ്ജരി.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈനൽക്ഷ്മാപന്റെ രക്ഷാചതുരതയിലിളാ-
  ദീപമായ് പ്രോല്ലസിക്കും
സ്യാനന്ദൂരസ്ഥഹൗണിപഠനകൃതമഹാ
  പാഠശാലേ! വിശാലേ!
ഞാനങ്ങേപ്പുത്രനല്ലേ? ജനനി! ഭവതിതൻ
  കീർത്തിസമ്പൂർത്തിവാഴ്ത്തി-
ഗ്ഗാനംചെയ്യട്ടെമറ്റുള്ളവർ; തനയർ ഭവൽ-
  ഭക്തിസംരുദ്ധകണ്ഠർ!       ൬൩

ഊനംകൈവിട്ടുപായസ്ഥിതിയുടയകുടും-
  ബത്തിലുള്ളോരുമാർക്കും
മാനംനൽകുന്നഹൗണീഭഗവതിയെയുപാ-
  സിച്ചു മേന്മേൽസുഖിപ്പാൻ
താനമ്പോടിക്ഷമാഭൃത്തരുളി വിലസിടും
  തുംഗചൈത്യങ്ങളെല്ലാം
നൂനം നീരന്ധ്രജാഡ്യദ്വിരദഹതിസമുൽ-
  ക്കണ്ഠകണ്ഠീരവങ്ങൾ.       ൬൪

ആലംബംചെറ്റുകൈവിട്ടധികമവശയാ-
  യാകുലപ്പെട്ടുമുറ്റും
ബാലപ്രായത്തിൽമാഴ്കുന്നൊരു വരതനുവാം
  വാരൊളിക്കൈരളിക്കും
കാലംതെറ്റാതെ ശാലാസമുദയമരുളി-
  ക്കാത്തുപോരുന്നൊരിക്ഷ്മാ-
പാലൻ പ്രാചീനബർഹിസ്സൊടു പടതുടരും
  പ്രാഭവാഭോഗശാലി       ൬൫

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/24&oldid=174031" എന്ന താളിൽനിന്ന് ശേഖരിച്ചത്