മൂന്നാമങ്കം ൭൭
അതേപ്പറ്റി ചിലതു പറവാനായി ധർമ്മപുത്രരുടെ ദൂതനായിട്ടാണു് ഞാൻ വന്നിരിക്കുന്നതു്.
ദുര്യോ- (ചിരിച്ചുംകൊണ്ടു്) ആഹ്, അങ്ങിനെയാണു്, എന്താ പറഞ്ഞയച്ചിരിക്കുന്നതു്? കേൾക്കട്ടെ.
ഭഗ- ഇപ്പോൾ നേരം അസമയമായല്ലോ. നാളെ വന്നിട്ടു പറഞ്ഞാൽ പോരെ? നേർത്തെ സഭയിൽ വരാം.
കർണ്ണൻ- വന്നിട്ടു എന്നു് അരുളിച്ചെയ്തതുകൊണ്ട് ഇപ്പോൾ എവിടേയ്ക്കോ യാത്രയുണ്ടെന്നു തോന്നുന്നു.
ഭഗ- അങ്ങിനെയാണു് നിരൂപിക്കേണ്ടതു്.
ദുര്യോ- എവിടേയ്ക്കാണുപോകുന്ന-
തിവിടെ താമസിച്ചീടാം
ഭവനം ഞാനൊഴിച്ചൊന്നു
തവ വേണെങ്കിലോ തരാം 20
ഊണിന്നു നമ്മോടൊരുമിച്ചു കൂടാം വേണെങ്കിലേതും മടിയില്ലതിന്നു് ചേണാർന്ന വട്ടങ്ങളനേകമുണ്ടു് കാണാമിതെല്ലാം പതിവാണെനിക്ക്. 21 ഭഗ-അങ്ങിനെത്തന്നെയാണെങ്കിലും എനിക്കു് ഊണു് ഇവിടെയല്ല. എന്താണെന്നല്ലേ? ഭക്തന്മാരാദരാലേകും ഭുക്തത്തിങ്കൽ പ്രിയം പരം സക്തിയില്ലതുകൊണ്ടത്ര ഭുക്തിക്കേതും മഹീപതേ 22
അത്യന്തം ഭക്തനാകും വിദുരരുടെ ഗൃഹ- ത്തിങ്കലാണിന്നു നന്നാ- യത്താഴം ഭുക്തിയോർത്താലതിരസമതിനു- ണ്ടേറിടും കൂറുമൂലം