മൂന്നാമങ്കം ൭൫
സഞ്ജ- അങ്ങിനെത്തന്നെ. (വിചാരം)
കൊണ്ടൽക്കാറണിവർണ്ണനായ ഭഗവാൻ കുന്തീസുതന്മാർക്കു താൻ- വേണ്ടിദ്ദൂതിനു വന്ന വസ്തുത ധരി- ക്കുമ്പോൾദ്ധരാനായകൻ വേണ്ടും സൽക്രിയ ചെയ്യുമോ? വികടമേ- താനും പിണച്ചീടുമോ? കണ്ടാൽത്താനറിയാമതൊക്കെയുമിനി- ബ്ഭാഗ്യോദയം പോലെയാം.
(സ്പഷ്ടം) ഇതിലെ ഇതിലെ. (രണ്ടാളും ചുറ്റി നടന്നു) ഭഗവാൻ- (നോക്കീട്ടു്)
മിന്നും രത്നങ്ങളെക്കൊണ്ടതിദൃഢതരമായ് ഭിത്തി കെട്ടിപ്പടുത്തും പൊന്നിൻ തൂണുജ്വലിച്ചും പൊലിമ പരമുദി- ക്കുന്ന ചിത്രം പതിച്ചും ഔന്നത്യം പാരമാർന്നും ഗുണഗണമതിരി- ല്ലാതെ കണ്ടുള്ള ഗേഹം മുന്നിൽക്കാണുന്നതേതോ? സഞ്ജ- കുരുപതിയരുളും രമ്യമാം ഹർമ്മ്യമാണു് 19
ഭഗ- അമ്പോ ഐശ്വര്യത്തിന്റെ ഒരു ശക്തി! സാക്ഷാൽ സ്വർഗ്ഗത്തിൽത്തന്നെ ഇത്രയുണ്ടോ എന്നു സംശയമാണു്. (സൂക്ഷിച്ചു നോക്കീട്ടു്) ശരിതന്നെ. ഇതാ ദുര്യോധനനും കർണ്ണനും ഇരിക്കുന്നു.