താൾ:ഭക്തിദീപിക.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിർണ്ണയം പൂജിച്ചിടും പുഷ്പത്തിൻ പുറത്തുള്ള
വർണ്ണമ,ല്ലന്തഃസ്ഥമാം ഗന്ധമാണെനിക്കിഷ്ടം.
വേദശാസ്ത്രശ്മങ്ങൾതൻ പീഢനത്തിനാൽ മാത്ര-
മേതുമേ ഗളിപ്പതല്ലെൻ കൃപാസുധാബിന്ദു.
ഭക്തിയാൽ സമ്പ്രാപ്യൻ ഞാ,നാബ്രഹ്മമാചണ്ഡാലം;
ഭക്തിയോ പരാർത്ഥമാം ജീവിതം മദർപ്പിതം

68



പോയിടാം നിനക്കിനി സ്വസ്ഥനായ്; ജീവന്മുക്ത-
നായി നീ; ഭവാദൃശന്മാരാൽത്താൻ ലോകോദ്ധൃതി;
സിദ്ധനാണെന്നാലും നീ തേടണം നിൻമേന്മയ്ക്കൊ-
രദ്വൈതജ്ഞാനോപദേശാർഹനാമാചാര്യനെ.
ഉണ്ടൊരാളമ്മട്ടിൽ നിൻ ഭാഗ്യത്തല്ലിപ്പോൾജ്ജഗൽ-
ബന്ധുവായ്, സർവ്വജ്ഞനായ്, ത്യാഗിയായ്, മഹാത്മാവായ്;
കേരളം-കേരങ്ങൾതൻ കേദാരം-കേശാന്തത്തിൽ
ഭാരതോർവിയാൾ ചാർത്തും പൗഷ്പമാം പരിഷ്കാരം;
ആ നാട്ടിൻ സന്താനമാം ശങ്കരൻ മഹായോഗി
വാനാറ്റിൻതടത്തിങ്കൽ-കാശിയിൽ തപംചെയ്‌വൂ.
അങ്ങുപോയ്തച്ഛിഷ്യനായ് വർദ്ധിക്ക മേന്മേൽ; എന്നെ-
യെങ്ങു നീ വിളിച്ചാലുമുണ്ടു ഞാനുടൻ മുന്നിൽ."

69



എന്നുരച്ചാനന്ദാശ്രുധാരയാൽ വീണ്ടും പരി-
ക്‌ളിന്നനാം തപസ്വിയെ, ത്തൻ പാണി രണ്ടും പൊക്കി
പ്രീതിപൂണ്ടനുഗ്രഹി,ച്ചെത്തിനാൻ സ്വധാമത്തിൽ
വ്യാധൻതൻ വിയോഗാർത്തി തീർത്തിടാൻ നൃകേസരി.
ദേവൻതൻ രൂപാമൃതം പിന്നെയും രണ്ടക്ഷിയും
ദേവൻതൻ വാക്യാമൃതം ശ്രോത്രവും പാനം ചെയ്കേ,
ആപ്താപ്യൻ, ജ്ഞാതജ്ഞേയ, നമ്മഹാൻ നിന്നാൻ, വിശ്വ-
ഗോപ്താവിൻ തിരോധാനം ലേശവും ധരിക്കാതെ
ആഹ്വാനം ചെയ്താൽ വരാമെന്നോതി ദേവൻ; ചുറ്റു
മാഹ്വാനശ്രമംവിട്ടു ദേവനെക്കണ്ടാൻ ഭക്തൻ.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/36&oldid=173864" എന്ന താളിൽനിന്ന് ശേഖരിച്ചത്