താൾ:ഭക്തിദീപിക.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാലവേ തന്നിത്യോപബൃംഹണം നിർന്നിദ്രൻ ഞാൻ
കാലദേശാവസ്ഥാനുരൂപമായ് സാധിക്കുന്നു
ബാലൻതന്നാഹരവും വസ്ത്രവും യുവാവിന്നു
ശീലിപ്പാനാവില്ലെന്നു കാണ്മീലേ കൗടുംബികൻ?
സ്പഷ്ടമെൻശിഷ്ടോച്ഛ്വാസമെൻ ശേഷനന്നന്നുള്ള
ശിഷ്ടർ തൻ രണ്ടായിരം ജിഹ്വയാലുൽഘോഷിപ്പൂ.
ലോകത്തിൻ ക്രമോന്നതിക്കൊപ്പമായ് സ്ഫുടിക്കുന്ന-
താഗമം.വിടർത്തുന്നൂ വേദം ഞാനാകൽപാന്തം.
കണ്ടിടാം നിർബന്ധമായക്കാഴ്ച്ചയാർക്കും കണ്ണിൽ-
ത്തൊണ്ടിനെപ്പരിപ്പാക്കിത്തോന്നിക്കും രോഗംവിട്ടാൽ.

66


എന്തിനായിങ്ങങ്ങെന്നെത്തേടി നീ, സദാ ഞാൻ നിൻ
സ്വന്തമാം ശരീരാഖ്യാക്ഷത്രത്തിൽ സ്ഫുരിക്കവേ?
എന്തിനായ്ക്കൊടുങ്കാട്ടിൽ പോന്നു നീ, നിൻ സോദര്യ-
ബന്ധം താൻ നിർവാണത്തിൻ ബീജമെന്നോർമ്മിക്കാതെ?
എന്തിനായ്ച്ചടപ്പിച്ചു വിഗ്രഹം, നിന്നാത്മാവിൻ
ബന്ധുവാണതെന്നുള്ള തത്ത്വത്തെ ഗ്രഹിക്കാതെ?
എന്തിനായ് സ്ഫൂണാചാരം കൈക്കൊണ്ടു, നിന്നങ്ഗങ്ങൾ
സന്തതം ലോകോദ്ധൃതിക്കുള്ളതായ്ദ്ധരിക്കാതെ.
എന്തിനായ് "ഞാൻ ഞാൻ" എന്നു ഗർജ്ജിച്ചു കർത്താവു ഞാൻ
ഹന്ത! നീ നിമിത്ത, മെന്നുള്ളുകൊണ്ടുറയ്ക്കാതെ?
ഞാനൊരാൾക്കെന്ന്യേ പാർപ്പാനെൻഗേഹം പര്യാപ്തമോ?
ഞാനും ഹാ! നീയും കൂടിയങ്ങെത്താനധ്വാവുമുണ്ടോ?

67


പാർത്തിടാം നിനക്കിപ്പോൾ സ്പഷ്ടമായ്നിന്നുൾക്കണ്ണാൽ-
ച്ചാത്തനും നിനക്കുമുള്ളന്തരം വിസൃത്വരം.
നിൻപേരിന്നുപായമായെൻ വരം കാംക്ഷിച്ചു നീ;
നിൻപേരിൽ പ്രേമാർദ്രനായെൻ ചാത്തനെന്നെത്തേടി.
ആമയോദർക്കം ഭക്ഷ്യമല്പജ്ഞൻ നീയാശിച്ചു;
സാമരസ്യാന്നം വ്യാധൻ സന്തതം സൗഹിത്യദം.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/35&oldid=173863" എന്ന താളിൽനിന്ന് ശേഖരിച്ചത്