താൾ:ഭക്തിദീപിക.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


52


ക്ഷേത്രമേതാഢ്യർക്കുമെൻ സേവാർഹമാകുന്നീല
പേർത്തും തൽപ്രയോജനം സൂക്ഷ്മമായ് ഗ്രഹിക്കാഞ്ഞാൽ
അങ്ങെഴും ബിംബത്തിങ്കൽക്കണ്ടിടാം ഭക്തർക്കെന്നെ-
ബ്ഭങ്ഗമറ്റരുന്ധതീദർശനന്യായത്തിങ്കൽ
പഞ്ജരത്തിങ്കൽപ്പെടു കീരവും, കോട്ടയ്ക്കുള്ളിൽ-
ത്തഞ്ചിടും രാജാവുമ,ല്ലീശ്വരൻ ക്ഷേത്രാന്തഃസ്ഥൻ
ആ ക്ഷേത്രം ബ്രഹ്മാണ്ഡമായാബ്ബിംബംവിശ്വാത്മാവായ്
വീക്ഷിപ്പാൻവേണ്ടും വിശാലാക്ഷിയെന്നുണ്ടാകുന്നു
അന്നു താൻ മദർച്ചതൻ മർമ്മജ്ഞൻ നരൻ നൂന-
മന്നുതാൻ ദ്വിപാത്താമത്തിര്യക്കിൻ പുംസ്ത്വാദയം
ഭാവശുദ്ധി താൻശുദ്ധി; മൺപാത്രം തീർത്ഥം പേറാം
സൗവർണ്ണപാത്രം തുപ്പൽക്കോളാമ്പിയായും തീരാം

53


 ക്ഷേത്രമൊന്നെന്നേക്കുമായ്ത്തീർത്തിട്ടുണ്ടേവർക്കും ഞാൻ
പേർത്തുമെൻ ലീലാരത്നമണ്ഡപം ഭൂമണ്ഡലം
സൂര്യാദിദീപങ്ങളാൽ ദീപ്തമായ്; ഭൂഭൃൽകൂട-
സ്തൂപികാശതങ്ങളാൽ വ്യോമത്തെച്ചുംബിപ്പതായ്;
നീലാംബുവാഹങ്ങളാൽ സിക്തമായ്; ദ്വിജോത്തംസ-
ജാലത്തിൻ ഗാനങ്ങളാൽ സഞ്ജാതമൗഖര്യമായ്;
സാദ്വിമാർ പയസ്വിനീദേവിമാർ ചരിപ്പതായ്;
സ്തോത്രത്താൽ ഗംഭീരമാംസാഗരം സ്തുതിപ്പതായ്
ഭൂരുഹവ്രാതം ഫലം നേദിക്കുന്നതായ്; ച്ചാരു-
വീരുത്തിൻ വ്രജം പുത്തൻ പൂക്കളാൽപ്പൂജിച്ചതായ്
ആ ക്ഷേത്രം, വിശങ്കടം, ശോഭനം; സ്വച്ഛന്ദ, മ-
ങ്ങാസ്തംബ, മാകല്പന്ത, മാരാലുമാരാധ്യൻ ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/29&oldid=173856" എന്ന താളിൽനിന്ന് ശേഖരിച്ചത്