താൾ:ഭക്തിദീപിക.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വക്ഷഃസ്ഥലക്ഷ്മീശനെബ്ഭൂഷയാൽ മിനുക്കുന്നു;
കുക്ഷിസ്ഥബ്രഹ്മാണ്ഡനെക്കൊട്ടണച്ചോറൂട്ടുന്നു;
അപ്പുറം തനിക്കില്ല കെല്പെന്നിച്ചടങ്ങോതു-
മല്പനാം നരന്നുമങ്ങാരാധ്യനമ്മാർഗ്ഗത്തിൽ.

48


 ആരു ഞാ,നെൻ പ്രസ്ഥാനമെങ്ങുനി,ന്നേതറ്റം പോയ്-
ച്ചേരണം കർത്തവ്യമെ,ന്തൊന്നുമേ ധരിക്കാത്തോൻ
ഞാൻ പഠിച്ചതാം ശാസ്ത്രസംഹതിക്കെല്ലാമെന്നെ-
സ്സാമ്പ്രതം കുഴക്കുവാൻ മാത്രമേ മിടുക്കുള്ളൂ.
സൃഷ്ടിതൻ രഹസ്യങ്ങൾ മർത്ത്യർതൻക്ഷുദ്രപ്രജ്ഞാ-
മുഷ്ടിയാൽ മേയങ്ങളല്ലെന്നിവയ്ക്കെല്ലാമർത്ഥം!
എങ്കിലും കാണാതെ ഞാൻ കാണുവോ, നങ്ങേത്തന്നെ-
യെങ്കലും ചരാചരദ്രവ്യങ്ങളെല്ലാറ്റിലും;
ഉമ്മവെച്ചുറക്കത്തിലോമനിക്കുന്നുണ്ടെന്നെ-
യമ്മയും പിതാവുമാമങ്ങെന്നും ധരിപ്പവൻ.
ഞാനൊന്നില്ലുണർത്തുവാ,നങ്ങേക്കിദ്ദാസന്നെന്തു
വേണമെന്നറിഞ്ഞിടാം; വേണ്ടതൊക്കെയും നൽകാം."

49


 ഓതിനാൻ തപസ്വിയോടച്യുതൻ വാക്യം കൃപാ-
മേദൂരം ത്രയീശീർഷക്ഷീരാബ്ധിദേവാമൃതം.
"വത്സ! നീ ജയിക്കുന്നു ഭക്തികൊണ്ടെനിക്കുള്ളി-
ലുത്സവം നിവർത്തിച്ച നിൻ ദൂതൻ നിഷാദനാൽ.
ജ്ഞാനവാൻ ധ്യാനത്തിനായ്ത്തേടിപ്പോമേകാന്തമാം
കാനനം നിൻ-അല്ലല്ലെൻ ചാത്തൻതൻ ജന്മസ്ഥലം.
നിഷ്കാമം, നിഷ്കൽമഷം, തത്തപസ്സത്യത്ഭുതം;
തന്നൃകൈങ്കാര്യസക്തിപാരതന്ത്ര്യാകൃഷ്ടനായ്
വന്നു ഞാൻ നിന്നെക്കാണ്മാൻ, നിന്നിഷ്ടം ഫലിപ്പിപ്പാൻ
ആ മഹായോഗിക്കു ഞാനക്രീതദാസൻ താദൃക്-
പ്രേമശൃംഖലാബന്ധം പ്രേഷ്ഠംതാൻ മുക്ത്യംബയ്ക്കും.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/27&oldid=173854" എന്ന താളിൽനിന്ന് ശേഖരിച്ചത്