താൾ:ദീപാവലി.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർവ്വഭൂതഹിതത്തിന്നും-തൻഹിത്തിനും തുല്യമായ്
പ്രയത്നിക്കൊന്നതൊന്നത്രേ-പരമം ധർമ്മലക്ഷണം.

പരാത്ഥജീവിയാകേണ്ടോൻ -പഞ്ചേന്ദ്രിയമനസ്സുകൾ
സ്വാധീനതയിലാക്കേണം; -ത്യാഗം പരിചയിക്കണം.

അശുദ്ധേന്ദ്രിയഹൃത്തേവ-നാചാരപരനായിടും;
ആട്ടിൻതോലിട്ടൊരച്ചെന്നാ-യാർക്കുതാൻ ഭയമേകിടാ;

അനുഷ്ഠിച്ചീടണം ധർമ്മ-മർത്ഥകാമാഭിലാഷിയും
വിതയ്ക്കാൻ വിത്തുനേടാത്തോൻ-വിളവെങ്ങനെ കൊയ്തിടും?

പണ്ടനുഷ്ഠിച്ച ധർമ്മത്തിൻ-ഫലമിക്കണ്ട ഭാവുകം;
അത്തത്ത്വമറിവോനേവ-നധർമ്മത്തിന്നൊരുങ്ങിടും?

സ്വാർത്ഥമെന്നുള്ള പേർ നല്കീ-സ്വാർത്ഥാഭാസത്തിനേവനോ?
സാക്ഷാൽ സ്വാർത്ഥം നരന്നെന്തു-ധർമ്മാനുഷ്ഠാനമെന്നിയേ?

അപേക്ഷിപ്പീല യാതൊന്നു-മാരോടും ധർമ്മതൽപരൻ;
അന്തരാത്മാവു തോഷിക്കു,-മതിനാൽ ധന്യനാമവൻ.

അധർമ്മംകൊണ്ടു വർദ്ധിക്കു-മല്പം ചിലരരക്ഷണം;
വീഴും താഴത്തു പെട്ടെന്നാ-വേർമാഞ്ഞീടിന ശാഖികൾ.

ധർമ്മം സർവവുമൊന്നിച്ചു-സംഗ്രഹിപ്പതു ദുഷ്കരം;
അതു നാം നേടുകിൽപ്പോരു-മല്പാല്പ,മനുവാസരം.

ജലബിന്ദുക്കളൊട്ടേറെ-ച്ചേരുന്നതു മഹാർണ്ണവം;
മൃദണുക്കളതിന്മട്ടിൽ-മേന്മേൽ വായ്പതു പർവതം.
                                             (യുഗ്മകം)

ധർമ്മവക്താക്കളുണ്ടേറെ-ദ്ധാരാളം പുസ്തകങ്ങളും-
കേൾക്കുവോരും പഠിപ്പോരും; -ക്രിയാവാൻതന്നെ ദുർല്ലഭൻ.

അധർമ്മചാരിക്കുണ്ടാകു-മായിരംപേർ ഗുരുക്കളായ്;
അല്ലെങ്കിലാർക്കുതാൻ വേണ-മാലംബം താഴെ വീഴുവാൻ?

ഇരിക്കാമന്യമാം ലോക-മില്ലാതെയിരുന്നിടാം;
ഇല്ലാഞ്ഞാൽ ധാർമ്മികന്നെന്താ-ണിരുന്നാൽച്ചുറ്റി പാതകി;

അതിനാൽ നാം ഭുജിക്കേണ-മൈഹികം സുഖമാവതും,
പാരത്രികസുഖത്തിന്നു-ഭംഗം പറ്റാത്ത രീതിയിൽ.
                                             (യുഗ്മകം)

സാധുക്കൾ ധർമ്മപോതത്തിൽ-സംസാരാബ്ധി കടക്കവേ
അധർമ്മശീല വക്ഷസ്സി-ലാർന്നു താഴുന്നു പാപികൾ.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/35&oldid=173416" എന്ന താളിൽനിന്ന് ശേഖരിച്ചത്