താൾ:ദീപാവലി.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശൂരൻ വെളിപ്പെടും പോരിൽ; -ശുചിയേകാകിയാകുകിൽ
സാധ്വി ഭർത്താവിരന്നീടിൽ; -സന്മിശ്രം ഭാഗ്യഹാനിയിൽ

തോളൊന്നുവിട്ടു മറ്റൊന്നിൽ-ച്ചുമലും ചുമടിൻപടി
ദുഃഖിക്കു ദുഃഖം നീങ്ങുന്നു-സുഹൃത്തിൻ ഹൃത്തിൽ വീഴവേ

വ്യാധികൊണ്ടുള്ള വൈരൂപ്യ-മാധികൊണ്ടുള്ള കാർശ്യവും
മിത്രദൃക്കഴകായ്ക്കാണ്മൂ-വിപത്താം ദർശരാത്രിയിൽ

കരങ്ങൾപോലെ മേനിക്കു,-കണ്ണിന്നിമകൾ പോലെയും,
കാവലായ് നില്പു നമ്മൾക്കു-കാംക്ഷവിട്ട സുഹൃത്തുകൾ

ഒന്നിച്ചിരിക്കുവാ,നുണ്ണാ,-നോരോ കാര്യമുരയ്ക്കുവാൻ-
ഈ മൂന്നിനും സുഹൃത്തുള്ളോ-ർക്കിളതാൻ ത്രിദശാലയം

ഒറ്റക്കു നാം ഭുജിക്കേണ്ട-തൊന്നു താൻൢഇൻ ഗദം;
മറ്റുള്ളതൊക്കെയും മേന്മേൽ-മധുരിക്കും സജഗദ്ധിയിൽ

പേർത്തും കാട്ടേണ്ട നാമുള്ളം-പിതൃഭ്രാതൃവധുക്കളെ;
അധികാരികളാക്കാഴ്ച-യ്ക്കന്തരാത്മാവുമിഷ്ടനും

ദർപ്പണം വസ്തുവിൻ രൂപം ദർശിപ്പിക്കുന്ന രീതിയിൽ
സുഹൃത്തിൻ സുഖദുഃഖങ്ങൾ-സുഹൃത്തിൻ മേനി കാട്ടിടും

രണ്ടിഷ്ടർക്കേതുമോതിടാ, രഹസ്യം നിർവിശങ്കമായ്;
മൂന്നമനരികിൽച്ചെന്നാൻ-മുടിഞ്ഞു സങ്കഥാസുഖം.

താനും സുഹൃത്തുമൊന്നെന്ന-തത്ത്വം ഞാനെന്നുമോർക്കണം;
പുകളെൻ മിത്രമാർന്നീടിൽ-പുളകം ഞാൻ വഹിക്കണം

പഴകുംതോറുമേറുന്നൂ-പലവസ്തുക്കൾ മേന്മയിൽ;
സൂക്ഷ്മത്തിലില്ലിവയ്ക്കൊന്നും-സുഹൃത്തിന്നൊപ്പമാം ഗുണം

ധർമ്മപദ്ധതി

ഇഹാമുത്രസുഖം മർത്ത്യ-ർക്കേതിനാലുളവാകുമോ,
അതു ധർമ്മമസന്ദേഹ-മധർമ്മം മറ്റശേഷവും

തന്നെദ്ധരിപ്പൂ സത്തുക്കൾ; താൻ ധരിപ്പൂ ധരിത്രിയെ;
തന്മൂലമപ്പേർ പണ്ടേകീ -ധർമ്മത്തിന്നാപ്തവാക്കുകൾ

മഹാജനങ്ങൾ പോകുന്ന -മാർഗ്ഗമൊന്നുണ്ടു ഭൂമിയിൽ;
അപവർഗ്ഗത്തിലെത്തിക്കു-മതുതാൻ ധർമ്മപദ്ധതി

ധർമ്മാധർമ്മങ്ങളൊന്നിച്ചു-സഞ്ചരിപ്പീല ധാത്രിയിൽ;
അഹസ്സും രാത്രിയുംപോലെ-യവയ്ക്കുണ്ടെന്നുമന്തരം.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/34&oldid=173415" എന്ന താളിൽനിന്ന് ശേഖരിച്ചത്