താൾ:തപ്തഹൃദയം.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാനിൽനിന്നുരുക്കുപൊ-
 ന്നാറ്റുനീരൊഴുക്കുന്നു
താണൊരീയൂഴിക്കുമേൽ
 ത്യാഗിയാം കതിരവൻ.
മാനവന്മാരോ മേന്മേൽ
 മത്സരിച്ചാവുന്നോളം
ദീനർതൻ സർവസ്വവും
 കൊള്ളചെയ്തടക്കുന്നു.
അങ്ങതാ കമ്പോളമൊ,-
 ന്നായതിൽത്താർമാതിന്റെ
ചങ്ങലക്കിലുക്കമോ
 കേൾപ്പതക്കോലാഹലം?
നിരത്തൊന്നതിൻ മദ്ധ്യ-
 ഭാഗത്താപ്പുരത്തിന്റെ
വിരിമാറിടംപോലെ-
 വായ്‌ക്കുന്നു വിശാലമായ്.
പന്തി രണ്ടായിട്ടതിൻ-
 പിൻപുറം പലേമട്ടിൽ
പണ്ടങ്ങൾ തിങ്ങീടുന്ന
 പീടികപ്പൊന്മേടകൾ
വിണ്ടൽത്തോളം ഞെളി-
 ഞ്ഞുയർന്നു നിന്നുംകൊണ്ടു
കൊണ്ടലിൻകുലത്തോടു
 കുശലംചോദിക്കുന്നു,
തൻ നെടും മടിശ്ശീല-
 യൊഴിയും വരയ്ക്കുമ-
പ്പുണ്യവീഥിയിൽപ്പുക്കാ-
 ലാശിപ്പതാർക്കും നേടാം.

II


പാഞ്ഞടുക്കുന്നു പുത്തൻ
 മോട്ടോർകാറൊന്ന, ങ്ങൊരു
കാഞ്ചനപ്പണ്ടം വിൽക്കും
 ശാലതൻ പുരോഭൂവിൽ,
ആഢ്യനോടൊപ്പം, വഴി-
 ക്കാരെയും കണ്ടാൽ ദൂരെ-
യാട്ടിയോടിപ്പോരതി-
 ന്നാർഭാടം നിലയ്ക്കുന്നു
ആ രഥത്തിങ്കൽനിന്നു
 താഴത്തേയ്‌ക്കിറങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/23&oldid=173334" എന്ന താളിൽനിന്ന് ശേഖരിച്ചത്