നാലു ഭാഷാകാവ്യങ്ങൾ | 15 | |
മാലിന്നു വേർപിരികിലും മതി,യെങ്കിലും ച-
ത്താലിന്നിയേറുമഴലോർത്തിതുരപ്പതാണേ
ചേലിന്നിതെന്നിനിയുമങ്ങു നിനച്ചുറച്ചിറച്ചെ-
ന്നാലിന്നുതൊട്ടു മലമങ്ക കനിഞ്ഞിതെന്നിൽ.' 56
ചേരുന്നിതാം മറുപടിയ്ക്കു തുനിഞ്ഞു കോമൻ
ചേരുന്നനേരമവൾ പുഞ്ചിരി പൂണ്ടു, നാണം
ചോരുന്ന തൻതല തിരിച്ചുടനേ നടുങ്ങി-
ച്ചെരുന്നോരല്ലലൊടു കോമനൊടോതി പിന്നെ: 57
'വേട്ടന്നുതന്നെയിവളെക്കനിവേതുമെന്യേ
മൊട്ടച്ചിയാക്കുവതിനാങ്ങളമാരൊരുങ്ങി
ചേട്ടത്തമേറിയൊരുണിച്ചിരി ചൊന്നതെല്ലാം
കേട്ടെത്തി, നോക്കിടുക നാമിനിയെന്തു വേണ്ടു. 58
രണ്ടാകിലും വരുമിനിയ്ക്കഴലങ്ങു ചത്തു-
കൊണ്ടാലുമാങ്ങളകൾ ചാകിലുമല്ലലല്ലേ ?
വേണ്ടാതെ പോരിനണവോരിവരെച്ചതിപ്പാ-
നുണ്ടാം തരം വരിക നീരിലിറങ്ങിനിൽക്ക.' 59
എന്നോതിയ മുടിയഴിച്ചതുകൊണ്ടു പിന്നിൽ
നിന്നോരു കോമനെ മുറയ്ക്കു മറച്ചടക്കി
കുന്നോടിടഞ്ഞ മുലയാളവൾ മീൻകടിച്ചി-
ട്ടെന്നോർക്കുമാറുടലുമലച്ചടവായി നിന്നു. 60
'എങ്ങോതുകിന്നിവിടെ വന്നൊരു നായരെ,' ന്നൊ-
ട്ടങ്ങോട്ടടുത്തൊരു കുറുപ്പുരിയാടിയപ്പോൾ
'ഇങ്ങോട്ടടുത്തു വരുമെന്നുടെ മട്ടു കണ്ടി-
ട്ടങ്ങോരു മാറിയുട,' നെന്നു പറഞ്ഞിതുണ്ണി. 61
'ചൊല്ലെങ്ങു പോയിതവ'നെന്നു കുറുപ്പു, 'തീർച്ച-
യില്ലെന്റെ പിന്നിലിവനങ്ങിനെ പോയ്മറഞ്ഞു
മെല്ലെത്തിരിച്ചു പറയാമവനിന്നകന്നി-
ട്ടില്ലേറെ' യെന്നുമതിനുണ്ണി പറഞ്ഞു പിന്നെ. 62
പോയീ കുറുപ്പുമതുകേട്ടവനെപ്പിടിപ്പാ-
നായിട്ടു മറ്റവരൊടൊത്തു കിഴക്കു നോക്കി
'ആയീതൊടായ്കരുതിതെ,ങ്ങനെയാണിവണ്ണ-
മായീടീലെ,'ന്നുടെനെയുണ്ണിയുമൊന്നകന്നു. 63