താൾ:കോമപ്പൻ.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 15


മാലിന്നു വേർപിരികിലും മതി,യെങ്കിലും ച-
ത്താലിന്നിയേറുമഴലോർത്തിതുരപ്പതാണേ
ചേലിന്നിതെന്നിനിയുമങ്ങു നിനച്ചുറച്ചിറച്ചെ-
ന്നാലിന്നുതൊട്ടു മലമങ്ക കനിഞ്ഞിതെന്നിൽ.'        56

ചേരുന്നിതാം മറുപടിയ്ക്കു തുനിഞ്ഞു കോമൻ
ചേരുന്നനേരമവൾ പുഞ്ചിരി പൂണ്ടു, നാണം
ചോരുന്ന തൻ‌തല തിരിച്ചുടനേ നടുങ്ങി-
ച്ചെരുന്നോരല്ലലൊടു കോമനൊടോതി പിന്നെ:        57

'വേട്ടന്നുതന്നെയിവളെക്കനിവേതുമെന്യേ
മൊട്ടച്ചിയാക്കുവതിനാങ്ങളമാരൊരുങ്ങി
ചേട്ടത്തമേറിയൊരുണിച്ചിരി ചൊന്നതെല്ലാം
കേട്ടെത്തി, നോക്കിടുക നാമിനിയെന്തു വേണ്ടു.        58

രണ്ടാകിലും വരുമിനിയ്ക്കഴലങ്ങു ചത്തു-
കൊണ്ടാലുമാങ്ങളകൾ ചാകിലുമല്ലലല്ലേ ?
വേണ്ടാതെ പോരിനണവോരിവരെച്ചതിപ്പാ-
നുണ്ടാം തരം വരിക നീരിലിറങ്ങിനിൽക്ക.'        59

എന്നോതിയ മുടിയഴിച്ചതുകൊണ്ടു പിന്നിൽ
നിന്നോരു കോമനെ മുറയ്ക്കു മറച്ചടക്കി
കുന്നോടിടഞ്ഞ മുലയാളവൾ മീൻകടിച്ചി-
ട്ടെന്നോർക്കുമാറുടലുമലച്ചടവായി നിന്നു.        60

'എങ്ങോതുകിന്നിവിടെ വന്നൊരു നായരെ,' ന്നൊ-
ട്ടങ്ങോട്ടടുത്തൊരു കുറുപ്പുരിയാടിയപ്പോൾ
'ഇങ്ങോട്ടടുത്തു വരുമെന്നുടെ മട്ടു കണ്ടി-
ട്ടങ്ങോരു മാറിയുട,' നെന്നു പറഞ്ഞിതുണ്ണി.        61

'ചൊല്ലെങ്ങു പോയിതവ'നെന്നു കുറുപ്പു, 'തീർച്ച-
യില്ലെന്റെ പിന്നിലിവനങ്ങിനെ പോയ്മറഞ്ഞു
മെല്ലെത്തിരിച്ചു പറയാമവനിന്നകന്നി-
ട്ടില്ലേറെ' യെന്നുമതിനുണ്ണി പറഞ്ഞു പിന്നെ.        62

പോയീ കുറുപ്പുമതുകേട്ടവനെപ്പിടിപ്പാ-
നായിട്ടു മറ്റവരൊടൊത്തു കിഴക്കു നോക്കി
'ആയീതൊടായ്കരുതിതെ,ങ്ങനെയാണിവണ്ണ-
മായീടീലെ,'ന്നുടെനെയുണ്ണിയുമൊന്നകന്നു.        63

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/8&oldid=216303" എന്ന താളിൽനിന്ന് ശേഖരിച്ചത്