താൾ:കോമപ്പൻ.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 21


കാണിച്ചൊരിപ്പണി കണക്കിനു പറ്റിയിന്നി-
ക്കാണിയ്ക്കുമിങ്ങരുതമാന്തമുടൻ നടക്കു
കാണിയ്ക്കൊലാ വെറുമയിങ്ങിനെയിന്നിയെന്നും
കാണിച്ചു കണ്‌മുനയയച്ചു പറഞ്ഞു മെല്ലെ:        64

'ഊണും കഴിഞ്ഞിരവിലാങ്ങളമാരു പോയി-
ക്കാണുമ്പോൾ വാതിലു തുറന്നെഴുമെന്റെ മച്ചിൽ
കാണും വിളക്കവിടെയപ്പൊഴണഞ്ഞിടാഞ്ഞാ-
ലാണുള്ളിനല്ലലിനി'യെന്നുമുരച്ചിതുണ്ണി.        65

ചാവാതെകണ്ടുമഴലന്നു പൊറുക്കവയ്യാ-
താവാതെകണ്ടുമൊരുമട്ടു കഴിച്ചുകൂട്ടാൻ
ആ വാതിലുണ്ടു തുണയെന്നു പറഞ്ഞകത്താർ
പോവാതെകണ്ടുടലുകൊണ്ടു നടന്നു കോമൻ,        66

രാവായനേരമടലിൽപ്പല കയ്യു കണ്ട
കൈവാളൊടും പരിശ കയ്യിലെടുത്തിറങ്ങി
പൂവാണ്ട വില്ലനരുളാലുടനുണ്ണി ചൊന്നോ-
രാ വാതിൽ കാണുമൊരിടത്തിലൊളിച്ചിരുന്നു.        67

അത്താഴമുണ്ടരിയൊരാങ്ങളമാരു പോയ
തോർത്താടൽ വിട്ടു കതകൊട്ടു തുറന്നൊരുണ്ണി
ഉൾത്താരിലെപ്പൊഴുമിരിപ്പൊരു കോമനെത്തൻ
പൊൽത്താരൊടൊത്ത പുതുമെയ്യൊടണഞ്ഞു കണ്ടു.        68

മറ്റുള്ളതപ്പടി മറന്നലരമ്പനറ്റ-
മറ്റുള്ള പൂങ്കണ പൊഴിപ്പതുതന്നെയോർത്ത്
മുറ്റുന്നലത്തൊടവർ കാട്ടിയതൊക്കെയെന്നാൽ
പറ്റുന്നതല്ല പറവാനറിയാം നിനക്കും.        69

മോടിപ്പകിട്ടുടയൊരായവൾ കോമനോടു
കൂടിപ്പരുങ്ങൽ കലരാതുടനന്നു രാവിൽ
തേടിപ്പടയ്ക്കണയുമാമലരമ്പനായ് പോ-
രാടിപ്പതുക്കെയവനുള്ള മിടുക്കടക്കി.        70

നേരം പുലർന്നിടുവതിന്നു പെരുത്തടുത്ത-
നേരംപെരും തെളിവിയന്നു തളർന്നൊടുക്കം,
ആരമ്പിൽമുമ്പിത്തിലിനിയ്ക്കതറിഞ്ഞുകൂട
താരമ്പനാർകളി കഴിഞ്ഞു കിടന്നുറങ്ങി.        71

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/9&oldid=216306" എന്ന താളിൽനിന്ന് ശേഖരിച്ചത്