താൾ:കോമപ്പൻ.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18 കുണ്ടൂർ നാരായണമേനോൻ


കോമങ്കലെത്തിടുമൊരുള്ളൊടു കോൾമയിർക്കൊ-
ണ്ടാമങ്ക മണ്ണിലൊരു കാൽവിരലാൽ വരച്ച
പൂമങ്കയൊത്താരവേളാമലരമ്പനാം കെ-
ങ്കേമൻ കയർത്തതിൽ വിയർത്തു വിറച്ചുനിന്നു.        40

പറ്റില്ല പറ്റലർ പുലർത്തിയ പെണ്ണിനുൾത്താർ
പറ്റില്ലിവങ്കലവളിൽക്കരൾ ചെന്നതയ്യോ!
മാറ്റിത്തമെന്ന നനവുള്ളതു കോമനൊട്ടു
മാറ്റിത്തെളിഞ്ഞിതുടനാ നില കണ്ടനേരം.        41

നില്ലെന്നു പേടി, മലമ്പനടുത്തുചെല്ലു-
ചെല്ലെന്നു, നാണമതു വയ്യ വരട്ടെയെന്ന്
ചൊല്ലെന്നുടൻ കൊതിയും, ഒന്നുമുറയ്ക്കുവാനാ-
ളല്ലെന്നു പിന്നെയവനൊന്നു പരുങ്ങിനിന്നു.        42

രണ്ടാൾക്കുമുണ്ടണയുവാൻ കൊതിയെന്നു കണ്ടു
രണ്ടാളുമുൾത്തളിരുകൊണ്ടവർ തമ്മിൽ വേട്ടു
കണ്ടാലുമെങ്കിലുമണഞ്ഞിടുവാൻ മടിച്ച
രണ്ടാളുമമ്പ! മലരമ്പനുനേരവൻ‌താൻ.        43

കണ്ണിൻ‌വഴിക്കു കരൾ കോമനുടൻ കൊടുത്താ-
പ്പെണ്ണിന്നു തന്റെ കരളാംമലർ കാഴ്ച്ചവെച്ച്
ഉണ്ണിക്കുടൽക്കുടയ നന്മകളൊക്കെയുള്ളാ-
ലെണ്ണിക്കുറിച്ചവിടെനിന്നു തെളിഞ്ഞു കോമൻ.        44

കൊന്നീടുമിയ്യിവനെയാങ്ങളമാരുറിഞ്ഞു-
വന്നീടിലെന്നു വലുതായൊരു പേടികൊണ്ടും
നിന്നീടുമാ നിലയതിൻ‌തകരാറു കണ്ടും
പിന്നീടിവണ്ണമുടനുണ്ണി കടന്നുരച്ചു.        45

നേരും മറച്ചു ചിലതൊന്നൊടുരച്ചു തഞ്ച-
മീറുന്നുണിച്ചിരി തിരിച്ചു ചതിച്ചുകൊൾവാൻ
ചേരുംചൊടിച്ചുടനെയാങ്ങളമാർകളേഴു-
പേരും പിടിച്ചു പൊടികാച്ചണമെന്നുവെച്ച്.        46

തേടിത്തരത്തിൽ വരുമാങ്ങളമാരുമിത്തെ-
മ്മാടിത്തരത്തിനുടെ കൂലി കിടയ്‌ക്കുമെന്നാൽ
ഓടിത്തിരിക്കുകവർ നിങ്ങടെ വീട്ടിലുള്ളോ-
രോടിത്തിരിക്കു കനിവുള്ളവരല്ലയല്ലോ.        47

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/6&oldid=216299" എന്ന താളിൽനിന്ന് ശേഖരിച്ചത്