താൾ:കോമപ്പൻ.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 25


തട്ടുന്നൊരല്ലലൊടകന്നു കുറച്ചു, കോമൻ
പൊട്ടുന്ന പുഞ്ചിരിയൊടപ്പൊഴാണഞ്ഞുരച്ചു.        96

'നന്നുണ്ണി നിന്നുടയരുപ്പിടി കണ്ടു പേടി-
യ്‌ക്കുന്നുണ്ടു പോരിനു മിടക്കെഴുമീ മരയ്‌ക്കാർ
ഇന്നുള്ള പേരിവിനൊടേൽക്കുകിലൊട്ടു മങ്ങു-
മെന്നുണ്ടുപേടിയിവനല്ലണികുന്തലാളെ!        97

എന്നാലുമെന്നിലൊരു പേടിപെടാതെയിങ്ങു
വന്നാൻപെരുത്തു വഷളത്തവുമോർത്തവൻതാൻ
കൊന്നാലൊഴിഞ്ഞനിയതിൻപകപോകയില്ല,
തന്നാലുമെന്നുടയവാളിതിനിയ്ക്കുതന്നെ.'        98

എന്നോതി വാളുടനെ വാങ്ങിയവൻ മരയ്ക്കാർ-
തന്നോടിറങ്ങിടുകൊരുങ്ങിടുകെന്നു ചൊല്ലി
തന്നോടുകൂടെ വരുവോരെ വിലക്കി, നേർത്തു-
വന്നോരു മാപ്പിളകൾ മൂപ്പനൊടാർത്തെതിർത്തു.        99

പാരിൽപ്പുകൾപ്പൊലിമപൊങ്ങിയ മാപ്പിളയ്ക്കു
പോരിൽപ്പെടുന്നൊരു മിടുക്കു മുറയ്ക്കു കാണ്മാൻ
നേരിട്ടിടുന്ന കൊതിയാലൊരു തെല്ലുനേരം
നേരിട്ടുനിന്നു കളിയായമർ ചെയ്തു കോമൻ,        100

ഊക്കൊട്ടൊതുക്കിയമർ ചെയ്തളവാമരയ്ക്കാർ-
ക്കുൾക്കൊണ്ടു തള്ളലൊരുതെല്ലതു കണ്ടനേരം
ചൊൽക്കൊണ്ട കോമനുടെ കണ്ണിണയോടുകൂടെ-
യക്കൊണ്ടൽനേർനിറമെഴുന്നൊരു വാൾ ചുവന്നു.        101

കണ്ണിൽക്കവിഞ്ഞിടുമടുപ്പമെഴുന്നു കോമ-
നുണ്ണിക്കെഴും ചൊടിയിലിന്നതുപോലെയായാൽ
എന്നിൽക്കളിയ്ക്കുമിവനുള്ളിനിയെന്നുചോര-
തന്നിൽക്കുളിപ്പതിനു വാളുടനേ തുടങ്ങി.        102

ഈമട്ടിലായൊരരനാഴികയാമരയ്ക്കാർ
കോമന്റെ വാൾക്കു ചുടുചോരകൊടുത്തുപിന്നെ
കാർമങ്ങിടുംകുഴലിയായെഴുമുണ്ണി കാണ്‌കെ-
ക്കേമത്തമറ്റു തലയറ്റു നിലത്തുവീണു.        103

മോടിയ്ക്കു ചേരുമുടലിന്നുകുറച്ചു കോറൽ-
കുടിക്കരുത്തുടയ കോമനു പറ്റിയില്ല;

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/13&oldid=216314" എന്ന താളിൽനിന്ന് ശേഖരിച്ചത്