താൾ:കോമപ്പൻ.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26 കുണ്ടൂർ നാരായണമേനോൻ


പേടിച്ചു മാപ്പിളകളോടുകിലും വെളിച്ച-
പ്പാടിൻ ചതിത്തലയറുത്തിതു പോയപോക്കിൽ.        104

'പറ്റീലിനിക്കൊരുപരിക്കു പയറ്റിലൊന്നും
തെറ്റീല ചോരയിതു കാണുവതെന്റെയല്ല
തോറ്റോടുകില്ലിവനൊരയ്‌മ്പതുപേർ മരയ്‌ക്കാ-
രേറ്റീടിലെ'ന്നടവിലുണ്ണിയെ നോക്കി കോമന്ന്        105

'ഇന്നിപ്പുറപ്പെടുക'യെന്നു പറഞ്ഞു വാളു-
തന്നിൽപ്പെരുക്കുമൊരു ചോര തുടച്ചുകൊണ്ട്
നിന്നിടുമപ്പൊഴുതിലാർത്തുവിളിച്ചുകൂക്കി-
വന്നിടുമാളുകളെയപ്പടയാളി കണ്ടു.        106

'വാളേ തെളിഞ്ഞിടുക നിൻപണി തീർന്നതില്ല
നാളേയ്ക്കു നീട്ടിടുക നിന്റെയുറക്കമെല്ലാം
ആളേറെയുണ്ടിത പടയ്ക്കു വരുന്നു, തെൻചൊ-
ല്ലാളേ! നിനക്കിനിയുമിന്നൊരു കാഴ്ച കാണാം.'        107

എന്നോതിയാളുകളെ വേണ്ടപടിക്കു നിർത്തി
മുന്നോട്ടു തെല്ലിട നടന്നു കുലുക്കമെന്യേ
നിന്നോരു കോമനുടെ നേർക്കകലത്തുനിന്നു-
വനോരു കൂട്ടരുമടുത്തതു കൂസിടാതെ.        108

വന്നൊടടുത്തളവിലാങ്ങളമാരിതെന്നു
കുന്നൊത്തിടുന്ന മുലയാളവൾ കണ്ടറിഞ്ഞു
വന്നോരു മാലൊടവളപ്പൊഴുതൊട്ടടുത്തു
ചൊന്നാതിനാളാലിവോടായവരോടിവണ്ണം!        109

'പോരും പിണക്കമിതിനിക്കുളവായ ചീത്ത-
പ്പേരും പെരുക്കുമൊരു പേടിയുമൊക്കെ നീക്കി
ചേരുന്ന കോമനൊടു പോരിനു പോവതൊട്ടും
ചേരുന്നതല്ലവനിലുള്ളു തെളിഞ്ഞിടേണം.'        110

എന്നും പറഞ്ഞവൾ കിഴിഞ്ഞവിടെക്കഴിഞ്ഞ-
തൊന്നും വിടാതെ വഴിപോലറിയിച്ചു പിന്നെ
കൊന്നുള്ള മാപ്പിളയെ നോക്കുകയെന്നുമോതി-
ത്തന്നുള്ളിലൊട്ടിടയിളക്കമിയന്നു നിന്നു.        111

തങ്ങൾക്കു പറ്റിയൊരു തെറ്റതിനാലെഴും മാൽ
പെങ്ങൾക്കു മാറ്റിയൊരു കോമനെ നോക്കിയപ്പോൾ
'ഞങ്ങൾക്കി നന്‌മയിതു ചെയ്തതിനെന്തു കോമ!
നിങ്ങൾക്കു ചെയ്‌വതിനി'യെന്നവരൊക്കെ യോതി.        112

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/14&oldid=216316" എന്ന താളിൽനിന്ന് ശേഖരിച്ചത്