താൾ:കോമപ്പൻ.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24 കുണ്ടൂർ നാരായണമേനോൻ


എന്നോതുമായവളിലുൾക്കൊതി പറ്റുകില്ല-
യെന്നോർത്തകത്തിനുടെ വാതിലടച്ചുപൂട്ടി
'നിന്നോടിണക്കി മുതൽ വേണ്ടതു ഞാൻ മരയ്‌ക്കാർ-
തന്നോടു വാങ്ങീടുവ'നെന്നു പറഞ്ഞുപോയി.        88

'വിറ്റീടുമെന്നെയിവനിന്നും ചതിച്ചു, മാലു
മാറ്റീടുവാനിവിടെയിപ്പോയൊരുത്തനില്ല
പറ്റീടുമോ പണിയിതെ'ന്നവൾ കോമനിൽപ്പോയ്
പറ്റീടുമുള്ളോടു നിനച്ചു കുറച്ചുനിന്നു.        89

മാലാർന്നു നിൽക്കുമവളജ്ജനലുടെ കണ്ടു-
പോലാവളപ്പിലൊരു വേല നിരീപ്പതപ്പോൾ
ആ ലാക്കുവെച്ചവനെയുണ്ണിയുടൻ വിളിച്ചാ-
പ്പാലാട്ടുകോമനൊരെഴുത്തു കൊടുത്തയച്ചു.        90

രാവായനേരമവൾ മേവുകത്തിനുള്ളോ-
രാവാതിലിന്നുടയ പൂട്ടൊരുവൻ തുറന്നു
കൈവാളെടുത്തരികിൽ വെച്ചവൾ വേണ്ടിവന്നാൽ
ചാവാനുറച്ചു കരൾ കോമനിലാക്കി വാണു.        91

നില്ലെന്നു കൂടെ വരുവോരെ വളപ്പിൽ നിർത്തി
മെല്ലെന്നു വാതിലു തുറന്നുടനേ മരയ്‌ക്കാർ
കില്ലെന്നിയേ കണയുമായണയുന്നൊരപ്പൂ-
വില്ലന്നുനല്ലടിമയായ് മുറിയിൽക്കടന്നു.        92

മാലാമലർക്കണകളാലുളവായതാറ്റാൻ
മേലാതെ മാപ്പിളയുണ്ണിയൊടൊട്ടടുത്തു
'പാലാട്ടു കോമനുടെ പെണ്ണിവളെന്നു പുത്തൻ-
പാലായടഞ്ഞമൊഴിയാളുമുരച്ചണീറ്റു.        93

'പാരിൽപ്പെരുത്തു പുകഴാർന്നൊരു കോമനെന്റെ
പേരിൽപ്പെടുന്ന കനിവേതുമറിഞ്ഞിടാതെ
ആരിപ്പൊഴിങ്ങണവതിങ്ങിനെ കോമനോടു
കേറിപ്പടിക്കുകിലവൻ‌തല കൊയ്‌തെടുക്കും.        94

നിൽക്കായ്‌ക പോര പുറകോട്ടിനി മാപ്പിളേ! നീ
വെയ്‌ക്കായ്‌ക കാലൊരടിപോലുമടുത്തിടേണ്ട
ഇക്കാണുമെന്നുടയ വാളിനു തീനു നൽകാൻ
നോക്കായ്‌ക'യെന്നുമവൾ വാളുമുലച്ചുരച്ചു.        95

വെട്ടും പറഞ്ഞപടിയിന്നിവളെന്നുതോന്നും-
മട്ടുള്ളൊരാമൊഴികൾ കേട്ടുടനേ മരയ്‌ക്കാർ-

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/12&oldid=216311" എന്ന താളിൽനിന്ന് ശേഖരിച്ചത്