താൾ:കോമപ്പൻ.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22 കുണ്ടൂർ നാരായണമേനോൻ


വല്ലാതെ കാക്ക കരയുന്നതു കെട്ടുണർന്നി-
ട്ടല്ലാ പിണഞ്ഞു ചതിയെന്നു പറഞ്ഞു കോമൻ
നല്ലാരണിയ്‌ക്കണിയലായെഴുമുണ്ണിയമ്മ
നില്ലാതെ നല്ല വഴി കണ്ടു ചിരിച്ചുരച്ചു :        72

'ഉണ്ടാക്കിടാം പണി,യുടുത്തിടുവാൻ മുഷിഞ്ഞ
മുണ്ടാക്കിടേണമുടലിൽ ചളി ചേർത്തിടേണം
കണ്ടാൽക്കണക്കിലൊരു പാണനിതെന്നു തോന്നി-
ക്കൊണ്ടാൽക്കുഴക്കു വരികില്ല വഴിയ്‌ക്കു തെല്ലും.        73

വന്നീടുമാങ്ങളകൾ കാണുകിലൊട്ടകന്നു
നിന്നീടുകൊന്നു തൊഴുതേയ്‌ക്കുക കൂട്ടൊരെന്നാൽ
പോന്നീടുമെന്നു'മുര ചെയ്‌തൊരു പാണനാക്കി-
പ്പിന്നീടു കോമനെയുമന്നു പറഞ്ഞയച്ചു.        74

വണ്ടാരണിക്കുഴലി പെട്ടിയിൽവെച്ചു പൂട്ടി-
ക്കൊണ്ടാളുടൻ പരിശ വാളിവയന്നു പിന്നെ
തീണ്ടാരിയായിടുകയാലൊരു മുണ്ടെടുപ്പാൻ
തണ്ടാർതൊഴുംമിഴിയുണച്ചിരി വേണ്ടിവന്നു.        75

കേമത്തിയാകുമവൾ മുണ്ടു കൊടുത്തു പിന്നെ-
ക്കോമന്റെ വാൾപരിശയെന്നിവ കണ്ടെടുത്തു
ഈമട്ടു പറ്റിടുകയില്ലിവിടത്തിലെന്നോർ-
ത്താ മങ്കയാളതുടനാങ്ങളമാർക്കു നൽകി.        76

'കോട്ടയ്ക്കലുള്ളവനുമിങ്ങു നമുക്കുമപ്പാ-
ലാട്ടയ്ക്കുമുള്ളവയിലൊന്നിതു തീർച്ചതന്നെ
ചേട്ടയ്ക്കിതെങ്ങനെ കിടച്ചിതു കോമനോ ഇ-
ങ്ങോട്ടയ്ക്കു കേറിവരികെന്നു വരുന്നതല്ല.        77

കോട്ടെയ്‌ക്കൽ വാഴുമൊരു കുഞ്ഞനതാം മരയ്‌ക്കാ-
രേഠെയ്‌ക്കു ചുറ്റുമിനിയെന്തിനു നാമിരിപ്പൂ
കേട്ടേയ്ക്കുമേ ചിലരി'തെന്നുമുരച്ചുടൻ മേ-
ല‌്പോട്ടേയ്ക്കു നോക്കിയവർ കൈവിരൽ മൂക്കിൽ‌വെച്ചു.        78

വിട്ടേയ്ക്കവയ്യിവളെ വെട്ടിനുറുക്കിനോക്കി-
ങ്ങിട്ടേയ്‌ക്കണാം കനിവുകാട്ടരുതെന്നൊരുത്തൻ;
മൊട്ടെയ്‌ക്കു നമ്മുടെ ചൊടിപ്പറിയിക്കുവാന-
ങ്ങോട്ടെയ്‌ക്കു പോണമിനിയെന്നിതിൽ മറ്റൊരുത്തൻ.        79

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/10&oldid=216307" എന്ന താളിൽനിന്ന് ശേഖരിച്ചത്