താൾ:കിരണാവലി.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തൃണത്തിലും തൻ നില താഴെയെന്നു
തീർത്തോതിടുന്നുണ്ടൂ ജനത്തൊടെല്ലാം.

ജനിച്ചനാൾ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവൾക്കു പാർത്താൽ
ചപ്രത്തലക്കെട്ടയഥാർഹമല്ല;
തള്ളയെക്കെഴും ദുർഗ്ഗതി പിള്ളകൾക്കും.

ഇവൾക്കു ദരിദ്ര്യഹലത്തിൽ മേന്മേൽ
ചിന്താവ്യഥക്കാളകൾ ചേർത്തുപൂട്ടി
ദൈവം തുടർന്നൊരുഴവിന്റെ ചാലു
കാണാമ്മ് ചുളുക്കാർന്ന കപോലഭൂവിൽ.

മുട്ടിന്നുമേലോളമിറക്കമാർന്ന
മുഷിഞ്ഞമുണ്ടൊന്നിവൾ തന്നരയ്ക്കൽ
ദിങ്‌നാരി കൊണ്ടൽപ്പൊളൊപോലെ ചുറ്റി
'മാനം' മറയ്ക്കുന്നിതു വല്ലപാടും.

പ്രത്യുഷകാലം മുതൽതിയോളം
പാടാത്തിലോരോ പണിചെയ്തു നിത്യം
പ്രഭാകരൻതൻ കരമേൽക്കുവോരി--
പ്പാവത്തിനംഗം പ്രചുരാന്ധകാരം!

തൂവേർപ്പണിത്തുള്ളികൾ കൊണ്ടിവൾക്കു
നെറ്റിത്തടത്തിൽ വളർമുത്തുപട്ടം!
പാടത്തിലെപ്പാഴ്‌ചെളിനീരുകൊണ്ടു
പാടീരപങ്കദ്രവം! എന്തു ചെയ്യാം!

കണ്ടാൽ വെറും പ്രാകൃതയാമിവൾക്കു
കൈവന്നിടും മേന്മയൊരല്പമോർക്കാം;
അതാരു ചിന്തിപ്പവർ? ചർമ്മദൃഷ്ടി--
ക്കഗോചരൻ പ്രാണദനാം സമീരൻ.

ചരാചരം സർവവുമൊപ്പമേതു
പെറ്റമ്മതൻ ലാളനമേൽക്കമൂലം
ജീവിപ്പൂ; കല്യാണിനിധാത്രിയാമ--
ദ്ദേവിക്കു ശുശ്രൂഷികയിക്കുമാരി.

പ്രകൃത്യധീശിത്രി വഹിക്കുമോമൽ--
പ്പലാശവർണ്ണാഞ്ചിതകേശപാശം
ശരിക്കു ചീകിച്ചിട വേർപെടുത്തും
വിദഗ്ദ്ധസൈരന്ധ്രിയുമിക്കുമാരി.

മൗലിക്കുമേൽ ബാലതൃണം ചുമന്നു
വരുന്നൊരിസ്സോദരിയെന്റെ കണ്ണിൽ

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/64&oldid=173067" എന്ന താളിൽനിന്ന് ശേഖരിച്ചത്