താൾ:കിരണാവലി.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാനത്തേത്തിങ്കൾ നമുക്കാദർശം.
എണ്ണമറ്റാകാശവീഥിയിൽ മിന്നുമീ--
യണ്ഡഗോളങ്ങശേഷമയ്യോ!
കാലചക്രക്കറക്കത്തിൽ തെറിക്കുന്ന
ലോലസ്ഫുലിംഗങ്ങൾ മാത്രമല്ലീ?
ആയവയിലൊരണുവാമവനിയിൽ
കായം ഞൊടിക്കാർന്ന മർത്യകീടം
തൻകോപവഹ്നിയിൽ സർവം ദഹിപ്പിപ്പാൻ
സങ്കോചം തേടുന്നീ,ലെത്ര ചിത്രം!
എങ്ങു കിടപ്പൂ പുമർത്ഥപ്രാപ്യസ്ഥാനം!
എങ്ങു കാമക്രോധകാളഗർത്തം!
നേരറ്റതാമിപ്രഹസനത്തിന്നൊരു
ദൂരനമസ്കാരമൊന്നേ വേണ്ടൂ!"

എന്നുരചയ്തു നിറുത്തി മഹാമുനി--.
യൊന്നുമറിയാത്ത ശ്രാവകനും
കണ്ണിർപ്പുഴയിൽ മുഴുകിന മെയ്യോടും
ദണ്ഡനമസ്കൃതി പൂണ്ടിരുന്നാൻ.
കാലീയശീർഷത്തിൽ കാൽത്താരണി ചേർത്ത
ബാലമുരളീധരനെയോർക്കെ
കോൾമയിർപ്പൂമ്പട്ടു ചാർത്തിക്കുതികൊള്ളു--
മോമനക്കാലസഹോദരിയെ
അച്ഛസ്ഫടികനിറംതേച്ചു വാഴിപ്പാ-
നിച്ഛകലരുമലക്കരങ്ങൾ
പേർത്തുമുയർത്തിപ്പെരുത്താശിസ്സേകിനാൾ
ബുദ്ധന്നു ശുദ്ധയാം ഗംഗാദേവി.

വിചാരധാര

ആകാശവും ഭൂമിയുമൊപ്പമർക്ക-
നന്തിക്കതിർപ്പൊന്നിലലങ്കരിക്കെ
ഓതുന്നു തൻപൈതലൊടുമ്മറത്തി-
ലൊരോമനപ്പെൺകൊടിപ്രകാരം:

"നീ ചേർക്കു! തങ്കക്കുടം! ആ വരുന്ന
'നീലിപ്പുലക്കള്ളി'യിൽ നിന്റെ നോട്ടം!
കണ്ണിന്നു തീണ്ടോതിടുവാൻ മറന്ന
കാലേയകാലം കനിവറ്റതല്ല.

തടിച്ച പുൽക്കെട്ടു ശിരസ്സിലൊന്നു
താങ്ങിത്തളർന്നെത്തിടുമി'ക്കിടാത്തി'

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/63&oldid=173066" എന്ന താളിൽനിന്ന് ശേഖരിച്ചത്