താൾ:കിരണാവലി.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിർവാഹം കാണാത്ത നിത്യബദ്ധൻ.
എത്രയ്ക്കു കാഴ്ചയിൽ മൂർച്ച കുറഞ്ഞീടു-
മത്രയ്ക്കു കാര്യത്തിൽ മൂർച്ചകൂടും;
അങ്ങനെയല്ല്ലോരീയായുധംകൊണ്ടൊരു-
മങ്ങവതാളത്തിൽ ക്രീഡിക്കൊല്ലേ!
നാലാമതാമുമിദ്ദിവ്യേന്ദ്രിയത്തിന്നു
നാമം രസജ്ഞയെന്നല്ലീ ബന്ധോ!
നജ്ഞിൽപ്പചിച്ചാൽ നളപാകമാകിലും
രഞ്ജിപ്പീലെന്നതറിയുന്നീലേ?
ആഗന്തുകർക്കായിട്ടർപ്പിക്കുമബ്ഭക്ഷ്യം
ലോകരുചികരബാഹ്യമായാൽ
ആയതിൽസ്വാമി ഗൃഹസ്ഥനതെത്രയ്ക്കു
കായമനഃക്ലേശഹേതുവല്ല?
പോരാ! രസന പൊഴിക്കും ദുർവാക്യങ്ങൾ
ഘോരാഭിചാരജദുർഭൂതങ്ങൾ;
നേരക്കുമവ ചെന്നെതിരാളിയോടല്പം;
തോൽക്കുമ്പോഴേക്കും തിരിഞ്ഞുകേറും.
മാനത്തു തുപ്പിയാലല്പമുയരെപ്പോയ്
നൂനമത്തുപ്പൽ തൻ മാറില്വീഴും.
കാറ്റിന്നെതിരായെറിയും മണൽത്തരി-
യേറ്റുകിടക്കും തൻ കണ്ണിൽതന്നെ.
വാനാറ്റംകൊണ്ടു വസുധയടക്കുവാൻ
ഹാ നാം നിനയ്ക്കുവതെത്രമോശം!
ലാക്കിന്നുകൊള്ളാൻ കരുത്തക്കണയ്ക്കില്ല;
മൂക്കിനെത്തോൽപ്പിക്കാൻ മാത്രം കൊള്ളാം.
നമയ്ക്കേ തിന്മതൻ നാമ്പടപ്പിക്കാവൂ;
വെണമ്യ്ക്കേ കൂരിരുൾ വെന്നിടാവൂ.
ഉഷ്ണത്തേയുഷ്ണം ശമിപ്പിപ്പീലെന്നത്രേ
ശ്ലക്ഷണാസദാചാരവൈദ്യതത്ത്വം.
തണ്ണീർതലയ്ക്കാടിത്തീഭ്രാന്തടക്കണാ-
മെണ്ണമേലാടിക്കടലിൻ ഭ്രാന്തും:
എന്നകണക്കിലരിശപ്പിശാചിനെ
വെന്നിടാൻ ക്ഷാന്തിദേവിക്കേ പറ്റൂ.
പാൽക്കതിർ പാരിൽ പരത്തും പനിമതി
നായ്ക്കുരകേട്ടു നടുങ്ങുന്നില്ല;
ശങ്കവിട്ടാ നായ്ക്കു ചാടിക്കളിക്കുവാ-
നങ്കണം വെങ്കലിയിട്ടിടുന്നു.
മേഘച്ചെറുചൂൽ വഴിമറച്ചീടട്ടേ;
രാഹുവിൻ നാക്കിണ നക്കീടട്ടേ;
താനതിലൊന്നും കുലുങ്ങാനെ പൊങ്ങുന്ന

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/62&oldid=173065" എന്ന താളിൽനിന്ന് ശേഖരിച്ചത്