താൾ:കിരണാവലി.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൊന്നാമ്പടി നോക്കിക്കാലുയർത്തി
സമ്പൂർണ്ണാനുഗ്രഹം ശാക്യമഹർഷിയും
തൻപൂർവനിങ്കകന്നേകിടുവാൻ
പള്ളിരസനയാം വാങ്മയകോശത്തിൽ
വെള്ളിരദനത്തഴുതു നീക്കി:
"സ്വാഗതം ഭ്രാതാവേ! സ്വാഗതമങ്ങേയ്ക്കും;
സ്വീകരിച്ചാലുമെന്നാതിഥേയം.
അങ്ങനെക്കാണ്മാന്വസരംവന്നതു
മംഗലത്തിന്നൊരു മാർഗ്ഗമായി.
മാധവദേവനെപ്പണ്ടു ഭൃഗുപോലെ
ക്രോധത്തിലെന്നെപ്പരീക്ഷിക്കുവാൻ
ആവിർഭവിച്ചുള്ളോരാചാര്യനായങ്ങേ-
ബ്ഭാവിച്ചുകൊണ്ടേൻ ഞാനായുഷ്മാനേ!
മാരനൊരിക്കലെൻ രാഗത്തെശ്ശോധിച്ചു;
വീമ്നാമങ്ങിന്നെൻ ദ്വേഷത്തെയും.
രൺറ്റുമെന്നുള്ളത്തിലില്ലെന്നു സൂക്ഷ്മമായ്-
ക്കണുകൊണ്ടല്ലോ സഖാക്കൾ നിഗ്ങ്നൾ.
നല്ലോരു നാക്കു വെറുതേ കഴച്ചതായ്
തെല്ലോർത്തുമാഴ്കൊല്ലേ തെറ്റായ് സോമ്യൻ;
ആ നിഷകത്തിലെന്നുൾപ്പൊന്നുരപെട്ടു
ഹാനിപിണയാതെ മിന്നിയല്ലോ!
നന്മയുംന്തിന്മയും ശ്ലാഘയും നിന്ദയു-
മെന്മനസ്സിന്നെല്ലാമേകരൂപം.
കല്ലും കരിമുള്ളും മണ്ണും മരത്തുണ്ടും
പുല്ലും പുഴുവന്മെൻ സോദരങ്ങൾ.
തർക്കമറ്റാകയാലങ്ങു വമിച്ചോരു
കർക്കശാക്രോശനമെൻ ചെവിയിൽ
തൂകുകയായ് മേന്മേൽ തൂനറും പൂവേരി
കോകിലകാകളീപാകത്തിങ്കൽ.
വന്നാലും വത്സ! ഭവാനെൻ സമീപത്തി-
ലെന്നാവിന്നങ്ങയെക്കണ്ടനേരം
മൗനവ്രതത്തിനു പാരണയായുള്ള
മൗഖര്യചര്യയ്ക്കു ഭാവിക്കുന്നു.
വിശ്വജയത്തിന്നു ജിഹ്വ മനുഷ്യന്നു
ശശ്വല്പ്രകൃതിപ്രക്ലിപ്തമായി
വായ്പ്പോരു വാളല്ലോ, കാമിതം സർവവും
കായ്പ്പോരു കല്പകവല്ലിയല്ലോ.
ആയതുകൊണ്ടു കഴുത്തറുത്തീടുവാ-
നായിത്തുടങ്ങീടുമാത്മഘാതി
നിർവാണമാകും പൂമർത്ഥം ലഭിക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/61&oldid=173064" എന്ന താളിൽനിന്ന് ശേഖരിച്ചത്