താൾ:കിരണാവലി.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വച്ചകണക്കിനുതന്നെയിരിക്കുന്നു
പച്ചച്ചിരിയും ചിരിച്ചു പാഴൻ.
പോക്കറ്റു പൊട്ടശ്ശവത്തിന്റെ നേർക്കോ ഞാൻ
വാക്കമ്പൂ മേന്മേൽ വലിച്ചുവിട്ടു?
ബുദ്ധ! മതി നിന്നബദ്ധച്ചിരി,യിതെ-
ന്തുത്തരം മുട്ടിയാൽ കൊഞ്ഞനമോ?
വാവാ നമുക്കല്പം വാദിച്ചു നോക്കീടാം;
നീ വാ തുറന്നൊന്നു കണ്ടോട്ടേ ഞാൻ."
എന്നായ് മടുത്തൊരെതിരാളി; ബുദ്ധനോ
നിന്നാൻ ചലിയാതെ മുന്നെപ്പോലെ.
ശീതകൃപാമൃതശീകരസേചന-
ചാതുരി വായ്ക്കും കടാക്ഷത്തോടും.

മന്നിടം മാരിപൊഴിച്ചു കുളിർപ്പിക്കാൻ
വന്നിടും വാരിദങ്ങൾക്കു തെല്ലും
നെഞ്ചകത്താൾ ഭേദം വായ്പീ,ലവയ്ക്കൊപ്പം
പഞ്ചയും പാഴ്മണൽക്കാറ്റുമല്ലോ!
അന്യാനുകൂല്യമാമർഥ്ഹമുതിർക്കുന്ന
ധന്യാത്മവിശ്വജിദ്യാജികളേ!
ഇജ്ജഗന്മങ്ഗലത്തിന്നായ്ജ്ജനിക്കുന്നു
സ്വച്ഛന്ദന്ന്മാർ യുഷ്മാദൃശർ.
പൂഴി പുല്ലാത്ത പൂമേനി പൂണ്ടുല്ലോ-
രൂഴിക്കനകക്കതിരവരേ!
കൂകട്ടേ ക്രോഷ്ടാക്കൾ! മോങ്ങട്ടേ മൂങ്ങകൾ;
ലോകത്തെയെന്തക്കൃമികൾ കണ്ടു!
ഉന്മിഷൽകന്മഷദുർമ്മഷിദൂഷിത-
മിമ്മഹീമണ്ഡലമാകമാനം
വെണ്മ മുഴുപ്പിച്ചും നമ തഴപ്പിച്ചും
ജന്മം കൃതാർത്ഥീകരിപ്പൂ നിങ്ങൾ.

കായുന്നു ചേതസ്സാം കമ്രാക്ഷയപാത്ര-
മായതിൽനിന്നു മേൽ പൊങ്ങിപ്പൊങ്ങി
തൂയ കനിവുപാൽ പുഞ്ചിരിമെയ്യാർന്നു
പായുന്നു ദേവന്നു മുന്നിലെങ്ങും.
ചാരത്തു നിൽക്കുന്ന സൗഗതാക്രോഷ്ടാവിൻ
കാരൊളിമെയ്യിലാ മന്ദഹാസം
കാമം പതിക്കുന്നു കൗശേയച്ചാർത്തായു-
മോമല്പ്രസാദപ്പൂമാലയായും.
തന്മേനിയേതോ പൂതുതാം തണുപ്പാർന്നു
ജന്മസാഫല്യം ലഭിച്ചപോലെ
നിന്നാനവനും വിശുദ്ധിസോപാനത്തി-

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/60&oldid=173063" എന്ന താളിൽനിന്ന് ശേഖരിച്ചത്