താൾ:കിരണാവലി.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്മട്ടുതൻ നാവാമായസച്ചക്കില--
ധർമ്മരാജർഷിയെക്കൊട്ടയാട്ടി
അമ്പോ! ഞെളിഞ്ഞവൻ നിന്നാൻ കൃതാർത്ഥനായ്
ശംഭോ! മഹാദേവ ശാന്തം പാപം!
കാടിമ്മട്ടോതുമക്കണ്ണറ്റ പാതാള--
ക്കാടിക്കുഴിപ്പാഴ്ക്കെടുനീർക്കിടം
ആകാശഗംഗയിൽത്തത്തിടും ഹംസത്തിൻ
ലോകാതിഗമഹസ്സെന്തുകണ്ടു?
ദുർവാരകോപത്താലേതു മഹർഷിയും
ദുർവാസസ്സാകുമാ വാക്കുകേട്ടാൻ
ക്ഷാന്തിക്കധിഷ്ഠാനദേവതയും ക്രോധ--
ഭ്രാന്തിൽക്കൊടും കൃത്യമായിപ്പോകും.
വേക്ആനപ്പാമരൻ മേന്മേൽവിറകുക--
ളാകാശത്തോളമടുക്കിക്കൂട്ടി
വീശിയുമൂതിയും നോക്കി പണിപ്പെട്ടു
വാശിയിലാവതുമപ്പുറവും.
പാഴീറത്തീപ്പൊരി പാറുന്നീലങ്ങെങ്ങും
കീഴിലെപ്പോലെതാൻ മേലും ബുദ്ധൻ.
നിർവാണോപജ്ഞാതൃ നിർദ്വന്ദ്ന്മാനസം
നിർവാതവിക്രിയരത്നദീപം.
ഘോരക്രോധാപസ്മാരത്തെച്ചവിട്ടുന്ന
മാരജേതാവിനാ വാക്കോരോന്നും
മാതൃമുലപ്പാൽ നുകരും മണിക്കുഞ്ഞിൻ
മാഴമഴലമൊഴിയായ്ത്തീർന്നു.
പേക്കൂത്തു മുന്നിൽനിന്നോരോന്നു കാണിക്കു--
മാക്കൂളപ്പാപിയെശ്ശാക്യസിംഹൻ
പ്രേമം വഴിയും കടമിഴികൊണ്ടൊന്നു
തൂമയിൽ നോക്കുകമാത്രം ചെയ്താൻ.
താനങ്ങോട്ടെത്ര തകർത്താലും ദാന്തനിൽ
മൗനവും മന്ദസ്മിതവുമെന്യേ
കാണാഞ്ഞു മറ്റൊന്നും, തെല്ലു പകച്ചാന
ക്കാറ്റിൻഎത്താഡിക്കും കൈയുടയോൻ.
"മണ്ണുമല്ലിസ്സത്വം ചാണകവുമല്ല;
പെണ്ണുമല്ലാണുമ,ല്ലെന്തുകഷ്ടം!
പൗരുഷമെന്നതിൻ പേരുമറിയാത്ത
കാരുവിന്നേർപ്പെട്ട ദാരു മാത്രം!
ചൂടുള്ള ചെഞ്ചോരത്തുള്ളിയൊന്നെങ്കിലു--
മോടുന്നീലൻഗ്ങൊരു നാഡിയിലും;
അല്ലാഞ്ഞാലാസ്യമൊരല്പം കയർക്കണ്ടേ?
മല്ലാടാൻ നാക്കു തരിച്ചിടണ്ടേ?

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/59&oldid=173061" എന്ന താളിൽനിന്ന് ശേഖരിച്ചത്