താൾ:കിരണാവലി.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വിരവൊടു മിഴിരണ്ടുമോമനക്കൈ-
വിരലുകൾകൊണ്ടു തുടച്ചു മുന്നിൽ നോക്കി
കുലഗുരുസവിധസ്ഥനെന്നരിഞ്ഞ-
ക്കുവലയദ്യക്കെഴുന്നേറ്റു കൂപ്പുകൈയായ്.        42

ജലമൊരുപടി ശീഘ്രമർഘ്യപാദ്യാ-
ചമനവിധിക്കുതകുന്ന നേത്രയുഗ്മം
അരിയ ഗുരുപദങ്ങളിൽപ്പതിപ്പി-
ച്ചരിവയർമുത്തഭിവാദ്യമാചരിച്ചു.        43

"മതി മതി മകളേ! വിഷാദ"മെന്ന-
മ്മതിമുഖിയാളൊടു ഗദ്ഗദസ്വരത്തിൽ
അരുളി നിജകരങ്ങൾ മൗലിയിൽ ചേർ-
ത്തവളെ നിതാന്തമനുഗ്രഹിച്ചു ദാന്തൻ.        44

കവിയുടെ കരുണാബലത്തിനാൽ തൻ
കദനനിരുദ്ധഗളത് വ്അമൊട്ടുമാറി
കരളെരിയുമൊരന്നതാംഗി ബാഷ്പ-
സ്ഖലിതപദം ചിലതപ്പൊഴുച്ചരിച്ചു:        45

"തിലകിതബൃഗുവംശ! ദീനന്ധോ
ദിതിജഗുരോ! ഭഗവാൻ ത്രികാലവേദി;
അടിമലരവലംബ, മാർത്തയാമീ-
യടിനതിൽപ്പരമെന്തുണർത്തിടേണ്ടൂ?        46

ഹരിയെ വിബുധബന്ധുവാക്കിയാലെ-
ന്തരിയഗുരുദ്വഹനായ് ഭവാനെ നൽകി
നിയതിനിരവലംബർ ദൈത്യരിൽത്താൽ
നിയതമണയ്പു നിതാന്തപക്ഷപാതം.        47

കതിപയനിമിഷങ്ങൾ വേണമെങ്കിൽ
ഖലർ സുരരെത്തുണച്ചെയ്തിടട്ടെ കാലൻ;
കനമെഴുമസുരർക്കു താങ്ങലില്ലേ
കവി കരുണാനിധി കാലകാലശിഷ്യൻ?        48

'അദിതിജപതിയാകുവോനെയങ്ങോ-
ട്ടജഗരമാക്കി വെളിക്കു തള്ളുവാനും,
അരമൊരു പറയന്നുകൂടി വേറി-
ട്ടമരുലകം പണിചെയ്തുകൊള്ളുവാനും,        49

കഴിയുമനഘരാം തപോധനന്മാർ
കഴൽതൊഴുമങ്ങു കനിഞ്ഞു കാത്തിടുമ്പോൾ
കദനമെവിടെനിന്നുമെത്തിടട്ടേ;
കരബദരീകൃതകാക്ഷിതാർത്ഥർ ഞങ്ങൾ.'        50

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/47&oldid=173048" എന്ന താളിൽനിന്ന് ശേഖരിച്ചത്