താൾ:കിരണാവലി.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വിധിയെയപലപിച്ചു, മാർത്തനാദം
വിവിധമുയർത്തിയു, മശ്രുധാര വാർത്തും,
തളിരൊളിതനു തല്ലിയും തൊഴിച്ചും,
തറയിലുരുണ്ടുപിരണ്ടു കേണിടുന്നു        (യുഗ്മകം)33

അഴൽനിഴൽ കണികണ്ടീടാതിരിപ്പോ--
നസുരജഗത്തിനനന്തരആവകാശി,
അരികിൽ മുറയിടുന്നു ബാണനും വീ--
ണഹഹ! കിശോരനപേതതാതപാദൻ       34

അചലമതി ജിതേന്ദ്രിയൻ ഗഭീരർ--
ക്കണിമണിതുല്യ സുവർണ്ണചൂർണ്ണഖണ്ഡൻ
ഭൃഗുവിനുമവയൊക്കെ നോക്കിയപ്പോൾ
ഭൃശമഴൽവന്നു; വരാതെയെന്തുചെയ്യും?       35

പലതവണയതിന്നുമുമ്പുമോരോ
പടയിൽ മഖാശികളോടു തോറ്റു മാറി
അസുരരവശരായ്‌ത്തിരിച്ചനാളു
ണ്ടവയെ മഹർഷിയപസ്മരിച്ചതല്ല.       36

അടരിരുതലവാ,ളതിൽപ്പെടുമ്പോ--
ളപജയമാർക്കു വരില്ല; വന്നിടട്ടേ:
പരമൊരുവകഭംഗമിന്നതെന്നായ്
ബലിയറിയി,ല്ലെതുമന്നറിഞ്ഞിടട്ടെ;       37

അഴൽവരുമൊരുവന്നു; വന്നുവെന്നാ--
ലതിനൊരുമാതിരി കൈകണക്കു കാണും;
ഇരുളധികമെഴും കറുത്തവാവി--
ന്നിരവിലുമിത്തിരി നാട്ടുവെട്ടമുണ്ടാം;       38

അടിമുതൽ മുടിയോളമറ്റമറ്റു--
ള്ളശരണഭാവമദൃഷ്ടപൂർവമേവം
അസുരസമുദായത്തിലാകമാനം
ഹതവിധിനൽകിയതന്നൊരിക്കൽമാത്രം        (വിശേഷകം)39

തുരുതുരെ മിഴിനീർ വഴിഞ്ഞിടും മെയ്
തുകിലിനെഴുന്നൊരു ഉതുമ്പിനാൽ തുവർത്തി
വലിയൊരു നെടുവീർപ്പുമിട്ടു വിന്ധ്യാ--
വലിയുടെ മുന്നിലലഞ്ഞു മന്മുനീന്ദ്രൻ.       40

കരുണയൊടണിമെയ് തലോടി, "വത്സേ!
കരയരു"തെന്നു പറഞ്ഞുകൊണ്ടു കാവ്യൻ
കരതലമവൾതൻ ശിരസ്സിൽ വച്ചാൻ;
കമനിയുമർദ്ധഗതാസു കൺമിഴിച്ചാൾ.       41

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/46&oldid=173047" എന്ന താളിൽനിന്ന് ശേഖരിച്ചത്