താൾ:കിരണാവലി.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ഏതാണിവയിലനശ്വരം? അക്ഷയം?
ഏതാണനാമയം? അപ്രകമ്പം?

കാണും വകയെല്ലാം ഞെട്ടറ്റ പൂ; ലോകം
രുണിളകീടിന പാഴ്ക്കൂടാരം;

ഒപ്പം മറിഞ്ഞത്രേ വീഴേണ്ടതൊക്കെയു-
മിപ്പൊഴോ നാളെയോ—മറ്റെന്നാളോ!

അദ്യുമണിയേയും നൂനം വെറുമൊരു
വിദ്യുൽസ്ഫുലിംഗമാക്കുന്ന ദൈവം

അണ്ഡഗോളങ്ങളെക്കൊണ്ടു കളിക്കുന്നു
ദണ്ഡമറ്റന്വഹം ചെപ്പും പന്തും

ആകട്ടെ, മറ്റൊന്നു ചോദിക്കാം; വത്സേ! നീ
ലോകവ്യൂഹത്തിലെ സൃഷ്ടികളിൽ

ഓരോന്നും നിൻസുതനെന്നോർക്ക; പോയോരീ-
യാരോമൽ പൈതലിൻ ഭ്രാതാവെന്നും

കൃത്രിമഭാവനയല്ലതു ഹൃത്തൊന്നു
വിസ്തൃതമാകണമത്രേ വേണ്ടു.

കാറ്റും വെളിച്ചവുമല്പമതിനക-
മേറ്റുകൊണ്ടാലെല്ലാം നേരെയാകും

എത്ര തനൂജർ മരിപ്പു നിനക്കപ്പോ-
ളെത്ര തനൂജർ ജനിപ്പൂ നിത്യം,

ഒന്നിനെച്ചൊല്ലിക്കരകയും വേണ്ട മ-
റ്റൊന്നിനെച്ചൊല്ലിച്ചിരിക്കയും നീ.

രണ്ടും വരട്ടേയിരവും പകലുമായി;
രണ്ടിലും തേടേണ്ട ഭാവഭേദം

ദൈവത്തെയാവഴിക്കല്ലാതെ വെല്ലുവാ-
നാവതല്ലല്ലോ നമുക്കു ഭദ്രേ!

എന്നും വയസ്സു പതിനാറായുള്ളവ-
നൊന്നുമാ ത്രം മുനി മാർക്കണ്ഡേയൻ.

ഓ രോ പുമാ നേയുമക്കണക്കാക്കുവാ-
നാരോർക്കു, മോർക്കുവതുത്തമമോ?

അത്രയ്ക്കു ദീർഘായുസ്സാവശ്യമില്ലല്ലോ
മർത്യർക്കു നിർവാണസൗഖ്യം നേടാൻ

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/21&oldid=173020" എന്ന താളിൽനിന്ന് ശേഖരിച്ചത്