താൾ:കണ്ണൻ.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
36
കുണ്ടൂർ നാരായണമേനോൻ
 

രണ്ടാൾക്കു തമ്മിലിതുപോലെയൊരുള്ളിണക്ക-
മുണ്ടാക്കിയുൾക്കനിവുവിട്ടവരെപ്പിരിപ്പാൻ
തണ്ടാർമകൻ കരുതുകില്ലൊരുനാളു,മല്ലൽ
വേണ്ടാ,വഴിക്കു വരുമൊക്കെ നമുക്കിതിങ്കൽ.       62

മണ്ണാറുകാട്ടരചനോടടറാടിയെന്റെ
മണ്ണാകെ വാങ്ങി വരുവാനുടനിന്നയയ്ക്കു
എണ്ണായ്ക നീ തടവിതുൾക്കനിവാൽതെളിഞ്ഞ
കണ്ണാലെനോക്കുകിലിവന്നിനിയുക്കൂകൂടും.       63

മാറ്റാരെയോർത്തു കനിവറ്റിടുമാവെറുപ്പു
പറ്റാതെ കണ്ണനിതുപോലെ പറഞ്ഞിടുമ്പോൾ
ഏറ്റാടൽവിട്ടു തെളിവാലവനുള്ള കയ്യു
മാറ്റാതെ മട്ടൊടിടയുംമൊഴിയാളുരച്ചു.       64

മാറീ മുഴുത്തഴലിതെന്നെയറിഞ്ഞു മട്ടു
മാറീടുമെന്നു കരുതീട്ടുളവായതല്ലോ
ഏറീടുമിക്കറകളഞ്ഞൊരു നന്മയൊത്തി-
ട്ടാരീനിലയ്ക്കൊരുവനുഴിയിലിന്നു വേറേ ?       65

ഒന്നായി നമ്മളീനിയീയൊരു 'കൊച്ചു'തന്നെ
നന്നായ് നിനച്ചു പടയിൽ പെരുമാറിടേണം
ഊന്നായിനിൽക്കുമവിടെയ്ക്കഴലൊന്നുവന്നു-
വെന്നാലതിന്നിയിരുപേർക്കൊരുപോലെ പറ്റും.       66

വെള്ളം കുടിക്കുവതിനായ് വഴിപോക്കനെന്ന
കള്ളംപറഞ്ഞു വരികൊന്നിനിയെന്റെ വീട്ടിൽ
ഉള്ളംതെളിഞ്ഞരിയ നിൻപുകളിൻവെളുപ്പാർ-
ന്നുള്ളക്കുറുക്കിയൊരുപാലു കുടിച്ചു പോവാം.       67

ഇങ്ങുള്ള കത്തിനുടെയജ്ജനൽ കാണണം ഞാൻ
വിങ്ങുന്നൊരുൾക്കൊതിയൊടിങ്ങിരവിങ്കൽനിൽക്കാം
മങ്ങുന്നൊരുള്ളു തെളിവാൻ വരികായതിൻനേർ-
ക്കങ്ങും, പകല്ക്കുടയവൻ കടലിൽ കടന്നാൽ.       68

അമ്മായിതൊട്ടു മടവാർ ചിലരുണ്ട,തല്ലാ-
തമ്മാമനാങ്ങളകളെന്നിവരില്ല വീട്ടിൽ
ചുമ്മാ വരാം,വിടുക, മുമ്പിൽ നടക്കുവാൻ ഞാ-
നിമ്മാതിരിയ്ക്കു നില നോക്കിനി രാവിലാവാം.       69

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/9&oldid=216569" എന്ന താളിൽനിന്ന് ശേഖരിച്ചത്