താൾ:ഉമാകേരളം.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നാരിമാരുടെ ചുകപ്പുകൂടിടും
ചോരിവായു,മൊളിപൂണ്ടേ മേനിയും
പോരിളംകുളിർമുലത്തടങ്ങളും
പാരിൽ വിശ്രമമിയന്നു പിന്നെയും.       14
 
വാടിവീണ മലർമാലയും ഗുണം
തേടിടും കളഭപൂരവും പരം
കൂടി രാത്രിയിലെഴും യുവാക്കൾതൻ-
കൂടിയാട്ടമുരചെയ്തു മെത്തകൾ.       15
 
ശേഷമൊക്കെയിനി നാളെ രാവിലെ-
ന്നോഷധീശമുഖിമാരുരയക്കവെ
മോഷകപ്രിയരതീവവന്ധ്യമാം
രോഷമാർന്നു ഹരിദശ്വസൂതനിൽ.       16
 
ജാലകം വഴി കടന്നകത്തെഴും
ലീല കാണുമരുണാംശുപങ്‌ക്തിയാൽ
സ്ഥൂലലജ്ജയൊടു, ഭീകരെ ക്ഷണം
നീലവേണികൾ വെടിഞ്ഞു നീങ്ങിനാർ.       17
 
ദ്യോവിൽ വായ്ക്കുമുഡുരാജിയും, തഥാ
ഭൂവിൽ മിന്നുമൊരു ദീപപാളിയും,
ശ്രീവിവസ്വദവലോകനം മടി-
ച്ചാ വിഭാതമതിലന്തരിച്ചുവോ?.       18
 
താരഹാര, മിരുളാം കചം, വിധു-
സ്മേരവക്രത,മിവപൂണ്ട രാത്രിയെ
പാരമംബരമൊഴിഞ്ഞു കാണവേ
കൈരവങ്ങൾ മിഴിപൊത്തി ലജ്ജയാൽ.       19
 
ഉത്തമാളികളുമീശനും വെടി-
ഞ്ഞത്തലേറിന കുമുദ്വതീമുഖം
ചിത്തമോദമൊടു കണ്ടു പത്മിനി-
ക്കൊത്ത ഹാസമബലാജനോചിതം.       20
 
ചന്ദനം മലരിവറ്റയാൽ മണ-
ക്കുന്ന മെയ്യൊടുദബിന്ദുയുക്തനായ്
മന്ദവായു നടകൊണ്ടു, കാമുകൻ
സ്വിന്നനായ് പ്രിയയെ വിട്ടുപോംവിധം.       21
 
താന്തരായി മരുവും യുവാക്കളിൽ-
ത്താൻതനിച്ചുടൽ തലോടി നിത്യവും
സ്വാന്തമോദമരുളാനുഷസ്സിലെ-
ശ്ശാന്തവായു പടുവാം ഭ്വിഷഗ്വരൻ.       22
 
സ്ഥൂണയെന്നപടി മന്നിൽ നിദ്രയാൽ
വീണ പാരിനെ മുറയ്ക്കുണർത്തുവാൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/49&oldid=207281" എന്ന താളിൽനിന്ന് ശേഖരിച്ചത്