താൾ:ഉമാകേരളം.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിത്തകൌതുകമൊടാ തദംഗമാ-
യുത്തമൻ ശശി ജലത്തിൽ മുങ്ങിനാൻ?.       4

ഭുഗതം തിമിരമാകെ മാറവേ
നാഗലോകനിബിഡാന്ധകാരവും
വേഗമോടു കളവാൻ നിനച്ചൂതാൻ
സാഗരം വഴി ഹിമാംശു പോയിതോ?       5

മാനമറ്റളവു ജീവനോടു മേൽ-
ത്താനമർന്നിടരുതെന്നു തോന്നിയോ
ദീനനാം ശശി കുടിച്ചു ചാകുവാൻ
നൂനമാഴിയിലെടുത്തു ചാടിനാൻ?       6

‘ഏവനും നിയതമന്ത്യകാലമു-
ണ്ടാവതില്ലതിനെ നീക്കിനിർത്തുവാൻ.
ഏവമോതി മൃതിയാൽ സുധാരസം
കൈവശത്തിലെഴുമോഷധീശ്വരൻ.       7

മായമറ്റു മൃദുവാം കരം മഹ-
ത്തായ സൽപഥമണഞ്ഞു തൂകവേ
ഈയനർഘഗുണരാജനെന്തിനായ്-
പ്പായസാന്തമരുളുന്നു ദുർവിധി?.       8

‘തൃക്തയായിരവിൽ ഞാൻ പരാംഗനാ-
സക്തനായ രവിയാം മദീശനാൽ.’
വ്യക്തമിങ്ങനെ നിനയ്ക്കമൂലമോ
രക്തമായ് വിലസി പൂർവദിങ്മുഖം?.       9

‘നായകൻ നിരപരാധി തയ്യൽമു-
ത്തായ നിന്നരികിലെത്തുമിക്ഷണം’
ഈയവസ്ഥ പൂരുഹുതദിക്കൊടായ്
മായമറ്റു രവിസൂതനോതിയോ?.       10

മാലകന്നു വിജിഗീഷുവാമിഷ:-
കാലഭൂപനുടെ കൈനിലപ്പടി
ചേലമർന്നിടുമൊരമ്പലങ്ങിളിൽ
ചാലവേ വിലസി ശംഖനിസ്വനം.       11

താരകാധിപകലാപവൈരിയാം
മാരദക്ഷനുടെ മഞ്ജുളാദ്ധ്വരം
വീരഭദ്രനു സമം മുടക്കുവാൻ
ഘോരനാദമൊടണഞ്ഞു കുക്കുടം.       12

കോകമൊന്നൊഴികെയന്യവർഗ്ഗമായ്
ലോകമാർന്ന മിഥുനവ്രജത്തിനെ
കാകനുള്ള കടുവാം രവം ശ്രവ-
ശ്ശോകസാഗരനിമഗ്നമാക്കിപോൽ.       13

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/48&oldid=206837" എന്ന താളിൽനിന്ന് ശേഖരിച്ചത്