താൾ:ഉമാകേരളം.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആണഹർമ്മുഖമതുച്ശ്രമം; ജഗൽ—
പ്രാണനാരവനമൊത്തതല്ലയോ?       23

ചിന്തവിട്ടു നരർ കണ്ണടച്ചുപോയ്
വൻ തമസ്സിൽ നിതരാം മയങ്ങവേ
സ്വാന്തബോധമരുളാൻ ദ്വിജവ്രജം
ഹന്തഃ ഗീതമതിയായ്പ്പൊഴിച്ചുതേ.       24

കൂടുവിട്ടു പുലർവേളറാണിയിൽ—
ക്കുടുമുത്തമഗുണങ്ങൾ ഭംഗിയായ്
പാടുമോമനകളാം സുകങ്ങൾത—
ന്നോടുചേർന്നു വിലസീ നഭസ്ഥലം.       25

ചെന്നു പാദപതനത്തിനാൽ തനി—
ക്കെന്നുമുള്ള കൊതി പൂർവദിക്കൊടായ്
അന്നുരാഗമെഴുമർക്കനോതവേ
വന്നു നൽത്തെളിവവൾക്കു തൽക്ഷണം.       26

രാവിലെത്തിയൊളിവിൽ സ്വകാന്തയാം
ദ്യോവിനെത്തഴുകി വാണ ചന്ദ്രനിൽ
ആ വികർത്തനമർഷമേറിയോ
കാവിപോലെ പരിരക്തരായ് മുഖം?       27

'ഹൃത്തടത്തിലവിടേയ്ക്കു കോപമ—
ച്ചത്ത ശത്രുവൊടയുക്തമല്ലയോ?'
ഇത്തരത്തിലരുണന്റെ വാക്കു കേ—
ട്ടുത്തമൻ രവി വിളങ്ങി ശാന്തനായ്.       28

ആയിരം കരമെഴുന്ന മിത്രനാ—
ലായിരം ദലമൊടൊത്ത പങ്കജം
ശ്രീയിയന്നു വികസിച്ചു; തുല്യരൊ—
ന്നായിണങ്ങുവതു കാണുവാൻ രസം.       29

ഗോമയം ഭുവനമാകെയാകവേ
കാരമാ നില ഗൃഹോദരത്തിനും
രാമമാരരുളി;യുച്ഛ്രയം പെടും
കേമർ പോവതിതരർക്കു പദ്ധതി.       30

ശാതമന്യവദിഗംസ, മംശുമ—
ഛ്ഹാതകുംഭമണികുംഭമേന്തവേ
കാത്രരേക്ഷണാകൾ മന്നിലും ഘടം
ജാതകൗതുകമെടുത്തു യാത്രയായ്.       31

നേരമൊട്ടുകളയാതെ പൊയ്കതൻ
തീരമെത്തിയവഗാഹപൂർവമായ്
ആരണാഗ്ര്യരിനതെ സ്തുതിപ്പതാ—
മാരവം നിഖിലഭീതിതാരകം.       32

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/50&oldid=208051" എന്ന താളിൽനിന്ന് ശേഖരിച്ചത്