താൾ:ഉമാകേരളം.djvu/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുത്തിയില്ലാഴിയിൽനിന്നു; വന്നോ—
രിരുട്ടു പൊയ്പ്പോയി വെളുത്തു നേരം.       95

ക്രമാൽ മഹാരാജ്ഞിയെ മുൻനിറുത്തി—
ക്ഷമാതലത്തിന്നഭിവൃദ്ധി ചേർപ്പാൻ
അമാത്യനും ഞാനുമിനി ശ്രമിക്കാം;
പ്രമാണമെല്ലാത്തിനുമബ്ജനാഭൻ.'       96

ഇളയ്ക്കെഴും നാഥനവന്റെ വായ്യ—
മിളയ്ക്കവേ ഹൂണമഹർഷിസിദ്ധൻ
ഇളങ്കുളുർപ്പൂഞ്ചിരി തൂകിയേവ—
മിളക്കമറ്റുള്ള വചസ്സുരച്ചു:       97

'മുന്നേമുതൽക്കിതരദേശനിവാസികൾക്കു
വന്നേറുവാൻ വഴികൾ വായ്പൊരു വഞ്ചിനാട്ടിൽ
ഇന്നേവനില്ല രസ,മൂഴിയിലാതിഥേയർ
തന്നേ സമസ്തജനരഞ്ജകർ തർക്കമില്ല.       98

നൂനം പൂരാ പരമീജിപ്റ്റു വിശിഷ്ടരാം ഗീ—
സാനല്ലറോ, മറബി,യിസ്രയൽ പെർഷ്യ തുർക്കി
ചീനം തുടങ്ങിയൊരു ദിക്കുകൾ വഞ്ചിനാടോ
ടുനമ്പെടാതെ പല വാണിഭവും നടത്തി.       99

പാരാതെ ശാലജലധീശ്വമർ പോർത്തുഗീസു—
കാരായ ഞങ്ങളെ മഹമ്മദസമ്മതിക്കായ്
വാരാകരത്തിനകമാക്കുകിലെന്തു? കാത്തു
പേരാർന്ന വഞ്ചിയുമതിൻപടി കൊച്ചിനാടും.       100

സാമൂതിരിക്കുടയ നാടു പിടിച്ചടക്കാൻ
ശ്രീമൂത്ത മറ്റു ചില ഹൂണർ കടന്നുകൂടും;
രാമൂലിനൊത്തു പരിചരിപ്പൊരു വഞ്ചിഭൂപർ
ധീമൂലമായവരെയും പരിതുഷ്ടമാക്കും.       101

കാണുന്നു ഞാൻ വെളിവിലീ വിഷയത്തിനുള്ള
ചേനുറ്റ ഭാവി മുഴുവൻ; പറവൂർവരയ്ക്കും
ആണുങ്ങളാം നൃവരർ തക്കൊരമാതൃമോടും
വേണുപടിക്കിള ഭ്രമിച്ചു വിളഞ്ഞുമേറ്റം.       102

ഇക്കണ്ട ഞങ്ങളുടെ പുണ്യഫലം നശിക്കും
തക്കത്തിലാഴിയുടെ കോയ്മ കരസ്ഥമാക്കാൻ
അക്കന്നർ ലന്തകൾ വരുമ്പൊഴവർക്കുമേർകും
ഹൃൽകമക്ഷം വെടിയുമീനൃപർ വേണ്ട സാഹ്യം.       103

കീതം വിളിച്ചു ചെറുകുട്ടികകം കടന്ന
നേരത്തു മുള്ളുകൾ വിമിപ്പൊരു മുള്ളരനെപ്പോൽ
പാതം പണക്കൊതിയിലിക്ഷീതി കൈക്കലാക്കാ—
നാമമ്മോളുമവരപ്പൊഴനൽപദർപ്പം.       105

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/175&oldid=172826" എന്ന താളിൽനിന്ന് ശേഖരിച്ചത്