താൾ:ഉമാകേരളം.djvu/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തുടങ്ങിയല്ലോ പണിയൊ,ന്നിടയ്‌ക്കു
മുടങ്ങിടാതായതു തീരുവോളം
സ്‌ഫുടം കിണഞ്ഞേ നയകോവിദന്മാ-
രടങ്ങൂ;ഞാനെന്തിനതോതിടുന്നു ?       86

അഹസ്സൊരൊന്നിൽ ക്ഷപയിങ്കൽനിന്നു-
മഹസ്സിനെത്തുന്ന വിശേഷമെല്ലാം
രഹസ്സിൽ വഞ്ചിക്കു വരുത്തുവാൻ തി-
ന്മഹസ്സിനെന്തോ പണി ലോകബന്ധോ?       87

ഇവണ്ണമാ വനിവചസ്സു കേട്ടു
യുവക്ഷമേശൻ മുഖമാത്തലജ്ജം
ധ്രുവം നമിപ്പിച്ചെഴുണ്ണേറ്റു ലോക-
ശ്രവസ്സുധാവൃഷ്‌ടി പൊഴിച്ചിതേവം:       88

അമർത്യർതൻ നാട്ടിനെയും ജയിപ്പാൻ
സമർത്ഥയാം വഞ്ചിയെയീവിധത്തിൽ
സമത്വമോടാണ്ടുവരുന്ന റാണി
സമസ്തരാലും ബഹുമാന്യയല്ലോ.       89

സരസ്വതീകാന്തനു യാഗശാല,
പരൻ‌പുമാനുത്തമരത്നമഞ്ചം,
ഹരന്നു ശക്രാഭയദാനഘട്ടം,
പരം പുകഴ്‌ചയ്‌ക്കതിഭൂമി വഞ്ചി.       90

ക്ഷിതിക്കു കൺ‌ഠാഭരണങ്ങളായ്‌പ-
ണ്ടിതിങ്കൽ വണീടിന മന്നവന്മാർ
ശ്രുതിക്കു കൃത്യത്തെയുമാഖ്യയേയും
മതിക്കെഴും കെല്‌പിലധീനമാക്കി.       91

പുരത്രയാരാതി പുരന്ധ്രി വാഴും
പുരങ്ങളിൽ പൂജ്യതപൂണ്ട കാഞ്ചി
പരം രവുക്ഷ്‌മാപകിരീടരത്ന-
പരമ്പരാകാന്തിയിൽ മുങ്ങിയില്ലേ ?       92

മുറയ്‌ക്കു കായൽക്കുളിർ‌പട്ടണത്തിൽ
നിറഞ്ഞ സൽ‌സ്വാന്തസരോരൂഹങ്ങൾ
ഉറച്ച് മാർത്താണ്ഡകരങ്ങളേറ്റു
നിറത്തൊടും പണ്ടു വിടർന്നതില്ലേ ?       93

ഇവണ്ണമുള്ളോരു മഹാർഹമാകും
നൃവര്യസിംഹാസനമാദികൂർമ്മം
ധ്രുവം വഹിക്കുമ്പൊഴുതാർക്കിളക്കാ-
മിവൻ നിമിത്തത്തിനു വന്നുകൂടി.       94

ചുരുക്കമോർത്താലിതു ജാമദഗ്ന്യൻ
തുരുഷ്‌കർതൻ വായിലകപ്പെടുത്താൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/174&oldid=172825" എന്ന താളിൽനിന്ന് ശേഖരിച്ചത്