താൾ:ഉമാകേരളം.djvu/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്നിമ്മട്ടരിയൊരു സൈന്യയുഗ്മമദ്ധ്യം
തന്നിൽപ്പെട്ടരിഭജർ നല്ല ഞെക്കു ഞെങ്ങി.       38

തള്ളിച്ചയ്ക്കുടവുളവാം മഹമ്മദീയ—
പ്പുള്ളീക്കാരുടെയുടൽ വാണിയന്റെ ചക്കിൽ
എള്ളിന്മട്ടുരസി,യസുക്കൾ സേവനാഴി—
ക്കുള്ളിൽപ്പെട്ടിടുമരിമാവുപോലെ ചോർന്നു.       39

ക്രൂരപ്പാമ്പിളകിവരുന്നതാം വിലത്തിൻ
ദ്വാരത്തിൽ ത്വരയൊടു വച്ച കല്ലുപോലെ
ഘോരദ്വിട്തടിനിയെയദ്രിപോൽത്തടുത്തോ—
രൗരമ്യപ്രഭവനവഹുണസേന തീർന്നു.       40

നട്ടുച്ചയ്ക്കെരിവെയിലിൻശ്ശിലാതലത്തിൽ—
പ്പെ,ട്ടുറ്റോയുയിർ കളയുന്ന മൂട്ടപോലെ
ഒട്ടും പോംവഴിയറിയാതെ ചുറ്റിടും ഹൃ—
ത്തട്ടുൾക്കൊ,ണ്ടരിനിര ചത്തുചത്തൊടുങ്ങി.       41

പാകമ്പോൽപ്പിറകിൽ നൃപന്റെ സേന, മുന്നിൽ—
പ്പാകദ്വിഡ്ബലമൊടിടഞ്ഞ ഫൂണസൈന്യം,
ശ്രീകണ്ഠാർജ്ജുനരുടെ ബാണയുഗ്മമേൽക്കും
മൂകൻപോലരിചമു രണ്ടിനും നടുക്കായ്.       42

ഭാഷിക്കേണ്ടധിക, മിനാത്മജന്റെ രാജ്യം
pഓഷിപ്പിപ്പതിനരിപങ്ക്ലി പോയി മേന്മേൽ
'വാഷിങ്ടൺ' വടിവൊടു കത്തിനിൽക്കിലുണ്ടോ
ശേഷിക്കുന്നതു സവിധത്തിലന്ധകാരം?       43

ആപ്പിംഗദ്യുതിപതഗങ്ങളോടുമേല്പാൻ
കോപ്പില്ലാത്തവരെ മുറയ്ക്കു പേയ്ക്കും ക്ലേം
കാപിക്കാമ്പടി പരർ മെയ് ഞെരിച്ചു ദന്ത—
ച്ചീപ്പിൽപ്പെട്ടിടുമൊരു പേങ്കണക്കു കൊന്നാർ.       44

ഓരോമട്ടനുചരോടിയും ഫലിക്കാ—
ഞ്ഞാരോമൽത്തനു കളയുന്ന കാഴ്ച കാട്ടി
താരോളം മുകിലനിൽ വാച്ച ഭർപ്പവൃക്ഷം
വേരോടും പിഴുതു വിധി പ്രചണ്ഡവാതം.       45

കൽപ്ത്തിൽക്കമലവിലോചനൻ കിടക്കും
തല്പംപോൽ ശിവശിവ! താൻ തനിച്ചു മുറ്റും
കെൽപ്റ്റഗ്ഗഹനപരാർണ്ണവത്തിൽ നിൽക്കുക്ം
നില്പമ്പോ! നിരുപമ,കാർക്കു നോക്കിടാവു?       46

മുറ്റും ഹൃത്തളിരിൽ നിരാശനായി മൂഡൻ
ചുറ്റും തന്മിഴികളെ വളമിട്ടിടുമ്പോൾ
ഉറ്റുള്ളോർ കുടിവതൊരുക്കാകുള്ളിനേറ്റം
പറ്റും അഭ്രിപുഗണകാർപ്പാതാശു കണ്ടാൻ.       47

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/150&oldid=172799" എന്ന താളിൽനിന്ന് ശേഖരിച്ചത്