താൾ:ഉമാകേരളം.djvu/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓലപ്പാമ്പിനു ശിശുവിൻകണക്കു മന്നിൽ-
ബിബാലന്നും ഭയമരുളാൻ പ്രയാസമല്ലോ       19

മോടിക്കിത്തരമവനോർത്തു കൂട്ടരോടായ്-
പ്പേടിക്കേണ്ടിതു പതിർ, ശുദ്ധ പിത്തലാട്ടം
താടിക്കാരിവിടെയുമുണ്ടു മന്ത്രമോതാ-
നോടിച്ചെന്നരികളെ വെൽവിനെന്നു ചൊന്നാൻ       20

ചൊന്നാലെന്തൊരുഫല,മദ്ദവാഗ്നി ചുറ്റും
വന്നാളുന്നളവു നടുക്കെഴും ഫണീന്ദ്രർ
ഒന്നായ് വെന്തുയിർ കളകെന്നിയേ കടിപ്പാൻ
സന്നാഹം തുടരുവതല്ല സമ്പ്രദായം       21

ഹാ! കഷ്ടം പെരികെ വിളഞ്ഞു തോടുപൊട്ടി-
പ്പാകം വന്നെഴുമൊരു മാതളമ്പഴംപോൽ
ആകമ്രം വിലസിന യോധമെയ്യശിച്ച-
ന്നാകണ്ഠം പറവകൾ തൽ പിപാസ തീർത്തു       22

ഓടും, ചെറ്റുടനെ തിരിഞ്ഞി,നിൽക്കു,മല്പം
ചാടും; വീണുരുളു,മനന്തരം കറങ്ങും
ആടും, തൽഭടതതി പേപിടിച്ചമട്ടുൾ-
ച്ചൂടുറ്റദ്ദിശി പല ഗോഷ്ടി കാട്ടിയേവം       23

ശ്രീമത്താമൊരു പുര ചുട്ട,തിന്നു ചുറ്റും
കാമം പാഞ്ഞിടുമരിശം തികഞ്ഞവൻപോൽ
രോമക്കാൽ മുഴുവനരിക്കു രക്തമാർന്നും
ഭീമത്വത്തൊടു പതഗങ്ങൾ പാഞ്ഞു പിൻപും       24

മുത്തിന്നായ് മുഴുകിടുവോനു കയ്യിൽ മീനൊ-
ന്നെത്തിക്കൊണ്ടീടുകിലതെത്ര മുത്തു നൽകും
ഹൃത്തിങ്കല്പ്പെടുമുയിർവിട്ടു ചോര കണ്ടാൽ-
ക്കുത്തിൽക്കെല്പുടയ കടന്നൽ തൃപ്തമാമോ?       25

ഇപ്പാരിൽക്കണ മലർപോലെ മുറ്റുമേല്പാൻ
കെല്പാളും ഭടരുടെ നെഞ്ഞിൽനിന്നു രക്തം
തപ്പാതന്നരുവികണക്കു പാഞ്ഞു മേന്മ-
ലപ്പാറപ്പുറവുമുരുക്കിളിക്കടങ്ങും       26

ഓതാനില്ലധിക,മവറ്റ തീർത്ത നവ്യ-
ശ്രീതാവും വിപുലതയുള്ള വാതിലൂടെ
സ്ഫീതാന്തർമ്മദമെഴുമബ്‌ഭടർക്കു മെയ്‌വി-
ട്ടേതാനും ഞൊടിയിടകൊണ്ടസുക്കൾ പാഞ്ഞു       27

തന്നിഷ്ടൻ ശിഖിയെ നവാവതാരവാനായ്
മുന്നിൽക്കണ്ടളവു മുതിർന്ന മുത്തുകൊണ്ടോ
ചിന്നിപ്പോം രുധിരമൊടായ് വിയോഗദുഃഖം
വന്നിട്ടോ വെളിയിലണഞ്ഞു ജീവവായു?       28

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/148&oldid=172796" എന്ന താളിൽനിന്ന് ശേഖരിച്ചത്