താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാൽ, ആനന്ദ സന്ദായകവുമായ ഒരു സ്വപ്നത്തെ,
ആ ഇളംകോരകം
ആവർത്തിച്ചാവർചത്തിച്ചു കണ്ടു.
ആനന്ദാതിരേകത്താൽ,
അവളൊന്നു പൊട്ടിച്ചിരിച്ചുപോയി!
ആനന്ദം!-
എവിടേയും അതിന്റെ തിരതല്ലൽ!

അവൾ വിചാരിച്ചു:
"ജീവിതം ക്ഷണികം!
എങ്കിലും, അമൂല്യം!
അതിനെ പരിപൂർണമാക്കണം-
ഒരു ദിവസംകൊണ്ട്!"

നിസ്വാർത്ഥയായ അവൾ,
തനിക്കുള്ള സർവസ്വവും
ലോകത്തിന്റെ മുമ്പിൽ കാഴ്ചവെച്ചു.
"അയ്യ!" – അവൾ പിറുപിറുത്തു;
"ലോകസേവനം എത്ര പരമാനന്ദകരം!
എനിക്കെന്നും ഇതുപോലെ ചെയ്യുവാൻ സാധിച്ചെങ്കിൽ!"

എന്നും!-
എന്തു ഫലം?
ഏതോ ഒരദൃശ്യഹസ്തം,
അടിയിൽ അവൾക്കുള്ള അന്ത്യതല്പവും വിരിച്ചു
കാത്തിരിക്കയാണ്.
അവൾ പാടുന്ന ആ അവസാനഗാനത്തിന്റെ
പരിസമാപ്തിയാകേണ്ട താമസം-
അങ്ങു വിളിക്കുവാൻ!
അവളുടെ ജാതകത്തിനു യാതൊരു പിഴയുമില്ല.
ആ പരിപാവന ഹൃദയം!-