താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുൻപും പിൻപും ഇരുളാണെന്ന്-
വെറും ഇരുൾ!
ആ ഒരൊറ്റ നിമിഷം മാത്രമേ
അവളുടെ സ്വന്തമായിട്ടുള്ളൂ.
ആ രാഗിണി അതിനെ പാഴാക്കിയില്ല.
ആ മധുര സ്വപ്നത്തെ അവൾ സ്മരിച്ചു.
അതിനെ അവൾ വാസ്തവമാക്കി;-
അതേ, അവൾ ഒന്നു മന്ദഹസിച്ചു.
സംസാരസാഗരം മുഴുവൻ
അതിൽ നിഴലിച്ചു.
സർവവും കഴിഞ്ഞു – അന്ധകാരമായി!
അവൾ നിത്യസുഷുപ്തിയുടെ മടിത്തട്ടിൽ
ശിരസ്സണച്ചു!

II


ആനന്ദം!
മലർവല്ലരിയിൽ അങ്കുരിച്ച
മനോജ്ഞമുകുളത്തിന്റെ
മുദ്രാവാക്യമാണത്.
ആഴിയിൽ മറയുവാൻ ഒരുമ്പെടുന്ന അരുണൻ
അന്ത്യകിരണങ്ങളാൽ
ആ ലതയെ അവസാനമായി ആലിംഗനം ചെയ്തുകൊണ്ട്.
ഒരു നെടുവീർപ്പിട്ടു.

ഒരു കൊച്ചോമന മുകളും –
എന്താണാവോ അതിന്റെ സ്ഥിതി?
ഈ നിഷ്കളങ്കയ്ക്കറിഞ്ഞുകൂടാ ലോകമെന്തെന്ന്!
ദിനമണി അപ്പോൾത്തന്നെ കുറിച്ചിട്ടുണ്ടായിരുന്നു
ആ പൂമൊട്ടിന്റെ ജാതകം.
അവളുണ്ടോ അതറിയുന്നു?
ചന്ദ്രികാധവളമായ നിശാവേളകളിൽ,
അവിശ്വസനീയവും,