എന്നിത്തരത്തിലെതിരാളിയൊടോതിടുന്ന കുന്നിൽതടിപ്പുപെരുകുംകുളുർകൊങ്കയാളെ മുന്നിൽ തടുത്ത വിടുവിഡ്ഢി വിളിച്ചു കൂട്ടർ കുന്നിത്തരിക്കു പിടയാതെ തുണയ്ക്കടുത്തു.
ചുറ്റിക്കുമത്തടിയർ തന്നുടെ തോൾ കരിങ്കൽ പറ്റിക്കിടപ്പൊരു കണിപ്പുതുതാർകണക്കെ തെറ്റിൽപ്പെടാത്ത മലരമ്പനെഴുന്നൊരൂഴി- വെറ്റിക്കൊടിത്തൂകിൽ കരേറി വിളങ്ങി പാരം.
ആ മങ്കതൻറെ പനിനീർമലരോടിടഞ്ഞ പൂമട്ടുപൊട്ടിയൊഴുകും പുതുചോരിവായും ശീമപ്പിലാക്ക പണിയും കുളുർകൊങ്കയും ക- ണ്ടാമട്ടുതന്നെ ചെറുമക്കൾ പകച്ചുനിന്നു.
പിഞ്ചായ പെണ്ണു മറുതാക്കുരുതിക്കു നന്നെ- ന്നഞ്ചാതെയന്നു പലർകൂടിയുറച്ചു പാരം പഞ്ചായമായ്പ്പറകകൊണ്ടവരോടിണങ്ങി- പ്പഞ്ചാരനേർമൊഴിയെ വിട്ടുകൊടുത്തു കന്നൻ.
"അന്നല്ല രാവിലവൾ ചാകുകിലറ്റു സൊല്ല- യെന്നല്ല വന്മറുതയും കുളിരേന്തുമുള്ളിൽ" എന്നല്ലൽവിട്ടവർ നിനച്ച,തുതന്നെചെയ്വാ- നന്നല്ലണിക്കുഴലിയാളെയെടുത്തുപോയാർ.
നായും, കുറുക്ക, നരവം,കടവാതൽ, മൂങ്ങ, പേയും, കളിക്കുമിരവിൻനടുവായ നേരം വായുംപിളർന്നെഴുവൊരമ്മറുതായ്ക്കു മുട്ട- രായുള്ളൊരപ്പുലയർ വൻകരുതിക്കൊരുങ്ങി.