താൾ:അരുണോദയം രണ്ടാം ഭാഗം.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനഞ്ചിടുന്ന മിഴി ! നിൻ കുളുർമേനിയോടു ഞാനങ്ങു ചേർന്നിടുകിലെ,ന്തഴകേ തഴയ്ക്കൂ ! ആ നല്ല കല്ലുകളമഴ്ത്തിയ പൊൻതലക്കെ- ട്ടാനയും കെട്ടിടുകിലേ ശരിയായിരിക്കൂ !!

മാറാപ്പുകൾപ്പൊലിമയാൽ മലർമാതു കൂടി മാറാപ്പു തോളിലിടുമാറെഴുമോമലാളെ ! മാറാല്പ്പുലർത്തുമൊരു നിന്മുല,യത്തലേറു- മാറാപ്പുകേറ്റി,യിവനുള്ളു പൊളിച്ചിടുന്നു.

പിട്ടാലു, മാഞ്ഞുലയുമിക്കുളുർകൊങ്കനീർപ്പു- മൊട്ടാലു,മോമനമിഴിക്കടെവെട്ടിനാലും, പൊട്ടാലു,മൻപുടയ പല്ലണിവീരവാളി- പ്പട്ടാലു,മെൻ കരൾ നിനക്കടിമപ്പെടുന്നു."

എന്നപ്പിടച്ചിൽ ചെറുതും കലരാതെ നിൽക്ക- മന്നപ്പിടയ്ക്കെതിർനടപ്പുടയാളൊടോതി കന്നപ്പിറപ്പുടയ കള്ളനടുത്തു തയ്യൽ- തൻ നല്പിയന്ന പുതുമയ്യൊടു കൈയണച്ചു.

"എന്താണിതെന്നിളകിയിത്തിരിനിന്നൊടുക്ക- മെന്താകിലും വരുവതൊക്കെ വരട്ടെ"യെന്നായ് ചെന്താർമകൻറെ വിരുതിന്നതിരായ്വിളങ്ങും പന്തായിടഞ്ഞമുലയാൾ പരിചിൽ പറഞ്ഞു:

"പോടാ ! തൊടാതെയെട! പോക്കിരി ! നിന്നെയേത്തം- പോടാതെ ഞാൻ വിടുകയില്ല; കളിച്ചിടേണ്ട; പോടാണു നിന്വിരുതു; നമ്മുടെ നേർക്കു നീ വൻ- പോ,ടായതിപ്പൊഴുതെടുപ്പതെളുപ്പമല്ല."