താൾ:അരുണോദയം രണ്ടാം ഭാഗം.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നത്തെക്കാഴ്ചയെന്തോ പറവതു? ശിവനേ ! ശേഷമാഘോഷമെല്ലാം തുന്നംപാടും വിധത്തിൽ തുരുതുരനെ വെടി- ക്കെട്ടു നൂറ്റെട്ടുകൂട്ടം അന്നല്ലാരും ധരിത്രീരമണനുമവിടെ- കൂടിനിൽപ്പോരുമൊന്നാ- യുന്നമ്രാനന്ദസിന്ധുത്തിരകളിൽ മുഴുകും- മട്ടു പൊട്ടിത്തുടങ്ങി.

തങ്കപ്പൂമേനി, ബാണക്കടമിഴി, വിലസ- ച്ചകവക്ഷോജമേവം മങ്കയ്ക്കൊപ്പം മനുഷ്യർക്കുടയ മതിമയ- ക്കുന്നൊരാകാരമേന്തി വങ്കമ്രശ്രീവിലാസം തടവി വടിവൊടൊ- ത്തുല്ലസിക്കും വെടിക്കെ- ട്ടിങ്കൽ കാണ്മാർക്കു കാമം വരികിലതുലകിൻ സർവസാമാന്യരീതി.

നാലാശത്തട്ടു ഞെട്ടുംപടി പല കതിന- ക്കുറ്റികൾക്കുള്ളിൽനിന്നി- ട്ടാലാക്കിൽപ്പത്തുലക്ഷം വെടികളുടനുടൻ പൊട്ടി ചട്ടറ്റ മട്ടിൽ, ചേലാം കല്യാണകോലാഹലകലവി, ദിഗ- ന്തത്തിലുള്ളോർക്കുകൂടി സ്ഥൂലാനന്ദം കഥിക്കുന്നതിനുഴറുമിളാ- നാഥദൂതവ്രജംപോൽ.