താൾ:അരുണോദയം രണ്ടാം ഭാഗം.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതി പല കടുവാക്കുരയ്ക്കുമുർവീ- പതിയൊടു "ജാതി ഭവാൻറെ രാജനീതി; ഗതിയഗതിജനത്തിനീശനു"ണ്ടെ- ന്നതിദൃഢമോതി നടന്നു ഭൂസുരേന്ദ്രൻ.

അരിശവുമഴലും കലർന്നു സാമൂ- തിരിയൊടു കൊച്ചിനൃപൻറെ വർത്തമാനം അരികിലവനണഞ്ഞുണർത്തിനെയെല്ലാം ശരിവരെയുൽക്കടഗൽഗദസ്വരത്തിൽ.

അരിയുടെ ചരിത്രം ധരിച്ചമർഷ- പ്പൊരി പതറും മിഴിപൂണ്ട കുന്നലക്കോൻ ത്വരിതമവനെ വെന്നു കോമനേയും പരിചൊടു വീണ്ടു തിരിച്ചു നാട്ടിലെത്തി.

പോരാടി വാശിയൊടു തമ്മിലിടഞ്ഞു രണ്ടു- പാരാളുവോരു,മതിൽവെന്നതു കൊച്ചിയല്ല; നേരാണു മന്നിൽ വിജയത്തിനു മുഖ്യഹേതു; പാരാതെ ജർമ്മനിയുമായതറിഞ്ഞുകൊള്ളും.