താൾ:അരുണോദയം രണ്ടാം ഭാഗം.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുറ്റിപ്പറ്റിപ്പിടിക്കും ശുചിശിഖയിലക- പ്പെട്ട പക്ഷിക്കുശേഷം പറ്റില്ലല്ലോ പറപ്പാൻ; പരമതുവിധമ- ഗ്ഘോരയാം കൃത്യയോടും തെറ്റില്ലാതുള്ള ചക്രായുധമെതിരിടവേ മാമുനിക്കായവറ്റെ- പ്പറ്റിച്ചെങ്ങോട്ടു മാറാം? പണി പണി ഭഗവ ദ്ദ്വിഷ്ടദുർദ്ദിഷ്ടശാന്തി.

പൂമാതിൻ പുണ്യപൂരത്തിനെയടിപണിയും ഭൂവലാരാതിയോടായ് ഹാ ! മാനം വിട്ടു താൻ ചെന്നിടപെടുവതിനാ- രോതി ജാതാവലേപം; ശ്രീമാനദ്ദേവരാജൻ പകരമിതിനു ചെ- യ്യട്ടെ,യെന്നോർത്തൊടുക്കം സോമാർദ്ധാലംക്രിയാംശോത്ഭവനവനുനേ- ർക്കെത്തിയൌദ്ധത്യമെന്യേ.

പ്രാണശ്വാസമകത്തുനിന്നു വെളിയിൽ പോകാൻ തയാറാകയാൽ നാണംവിട്ടരികത്തണഞ്ഞു കരയും ദേവർഷിയേയും ദ്രുതം ബാണംപോൽ പിറകേ വരും കഠിനയാം വൻകൃത്യയേയും മുറ- യ്ക്കാണത്തംവിളയാടുവോരരിയെയും വീക്ഷിച്ചു വാസ്തോഷ്പതി.