താൾ:അരുണോദയം രണ്ടാം ഭാഗം.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്നിൽ തെല്ലവലംബമില്ല തിരുമേ- നിക്കുള്ള കാൽത്താർ വെടി- ഞ്ഞെന്നിൽച്ചെറ്റു കനിഞ്ഞിടായ്ക്കിൽ നിയതം മോശം കലാശം വിഭോ !"

എന്നോരോന്നോർത്തു താരാർമകളുടെകുളുർപൊൽ- ക്കൊങ്കതൻ പുണ്യസത്തിൻ പോന്നോമൽപത്തു ഹൃത്തിൽ കരുതിടുമവനീ- ഭൃത്തിനും കൃത്തികയ്ക്കും അന്നോർത്താൽ ചിത്രമേറ്റം നടുവിൽ വടിവൊടൊ- ത്തുജ്ജലശ്രീക്കിരിപ്പാ- കുന്നോരഗ്ഘോരദൈത്യാധിപകലിതമഹാ- വിക്രമം ചക്രമെത്തി.

പങ്കംവിട്ടിപ്പതിന്നാലുലകിനുമൊരുപോൽ കാൽക്ഷണംകൊണ്ടു കുട്ടി- ത്തങ്കംപൂശുന്ന ചക്രായുധമരികിലണ- ഞ്ഞോരു നേരത്തു വേഗാൽ തങ്കൽത്തിങ്ങും ഭയത്താൽ കിടുകിടെ വിറപൂ- ണ്ടോരു വൻകൃത്യ പാരം തിങ്കൾച്ചാർത്താർന്ന രാവിൽ തിമിരമതു കണ- ക്കോടുവാൻ കാലുയർത്തി.

ആനന്ദാത്ഭുതമിശ്രമാകുമകതാർ കൈയ്ക്കൊണ്ടു തെല്ലും സ്തുതി- പ്പാനന്നാക്കുയരാത്തഭൂപനൊടു"നീ പേടിക്കവേ"ണ്ടെന്നതായ്